ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും, കോയമ്പുത്തൂരും എൻ.ഐ.എ റെയ്ഡ് നടത്തിയതായി റിപ്പോർട്ട് . കാസർകോട് വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിലാണ് ഭീകര വിരുദ്ധ ഏജൻസി പരിശോധന നടത്തിയത് . പാലക്കാട് കൊല്ലംങ്കോടാണ് എൻ.ഐ.എ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഒരാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ട് പോയി.
ഭീകരവിരുദ്ധ സേന റെയ്ഡ് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. കാസർകോട് റെയ്ഡ് നടത്തിയ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളടക്കം എൻ.ഐ.എ പിടിച്ചെടുത്തുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാവാനും ചിലരോട് നിർദേശിച്ചിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിൽ നടത്തിയ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റടുത്തതോടെ ഇന്ത്യയിൽ പ്രേത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഫോടനവുമായി ബന്ധമുള്ളവർ ഉണ്ടായേക്കാമെന്നും എൻ.ഐ.എ സംശയിക്കുന്നുണ്ട് . കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലും ചാവേറാക്രമണമുണ്ടായത്. ഇതേ തുടർന്ന് ഇന്ത്യയിലും ജാഗ്രത നിർദേശം നൽകിയിരുന്നു.
എ എം