‘മുമ്പ് പറയാതിരുന്ന പലതും പറയാൻ എനിക്കിപ്പോൾ സ്വാതന്ത്ര്യമുണ്ട്’; ലിയോ വരദ്കറുടെ ആത്മകഥ വരുന്നു

മുന്‍ ഐറിഷ് പ്രധാനമന്ത്രിയും, മുന്‍ Fine Gael നേതാവുമായിരുന്ന ലിയോ വരദ്കര്‍ ആത്മകഥ എഴുതുന്നു. തന്റെ രാഷ്ട്രീയചരിത്രം പറയുന്ന, ഒരു ഓര്‍മ്മപ്പുസ്തകത്തിന് സമാനമായ ആത്മകഥ 2025-ല്‍ പുറത്തിറങ്ങുമെന്ന് വരദ്കര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഓര്‍മ്മയുള്ളപ്പോള്‍ തന്നെ കടലാസിലേയ്ക്ക് പകര്‍ത്തുന്നത് താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ കീഴില്‍ വരുന്ന Sandycove ആണ് വരദ്കറുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കുന്നതായി വരദ്കറില്‍ നിന്നും അപ്രതീക്ഷിത പ്രഖ്യാനമുണ്ടാകുന്നത്. … Read more

അയർലണ്ടിൽ വരദ്കർ യുഗം അവസാനിക്കുന്നു; വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് Fine Gael നേതാവ് കൂടിയായിരുന്ന വരദ്കര്‍ പ്രധാനമന്ത്രിപദത്തില്‍ നിന്നും അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. വ്യക്തിപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് രാജി എന്ന് ഇന്ത്യന്‍ വംശജനായ വരദ്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ സൈമണ്‍ ഹാരിസ് പ്രധാനമന്ത്രിയായും, പാര്‍ട്ടി നേതാവായും ചുമതലയേറ്റു. നിലവില്‍ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തിലെ ഒരു ടിഡിയാണ് വരദ്കര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് പകരം സ്ഥാനാര്‍ത്ഥിയെ സെപ്റ്റംബര്‍ പകുതിയോടെ … Read more

അയർലണ്ടിൽ വീണ്ടും Fine Gael- Fianna Fail സഖ്യസർക്കാർ വന്നേക്കാം: ലിയോ വരദ്കർ

അയര്‍ലണ്ടിലെ ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനയുമായി മുന്‍ Fine Gael നേതാവും, മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയോ വരദ്കര്‍. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സഖ്യകക്ഷിയായ Fine Gael 245 സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സഖ്യകക്ഷിയായ Fianna Fail 248 സീറ്റുകള്‍ നേടിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലും ഇരു പാര്‍ട്ടികളും നാല് വീതം സീറ്റുകള്‍ നേടി. പ്രധാനപ്രതിപക്ഷമായ Sinn Fein-ന് പ്രതീക്ഷിച്ചതിലും വളരെക്കുറഞ്ഞ് 102 സീറ്റുകളാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. … Read more

മുൻ പ്രധാനമന്ത്രി ലിയോ വരദ്കർക്ക് നേരെ കോഫിഷോപ്പിൽ വച്ച് അധിക്ഷേപം

മുന്‍പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് നേരെ കോഫി ഷോപ്പില്‍ വച്ച് അധിക്ഷേപം. ഡബ്ലിനിലെ പോര്‍ട്ടോബെല്ലോയിലുള്ള Lennox Street Grocer-ലെ ഒരു കോഫി ഷോപ്പില്‍ സുഹൃത്തിനൊപ്പം കാപ്പി കുടിച്ചുകൊണ്ടിരിക്കെയാണ് വരദ്കര്‍ക്ക് നേരെ രണ്ട് പേര്‍ അധിക്ഷേപം ചൊരിഞ്ഞത്. ഞായറാഴ്ച മുതല്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷോപ്പിന് പുറത്തിരിക്കുന്ന വരദ്കറെ നോക്കി കാറിലിരിക്കുന്ന ഒരു പുരുഷന്‍ ‘You f**king scumbag prick, you’re a traitor to the Irish people’ എന്ന് വരദ്കറെ അധിക്ഷേപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. … Read more

അയർലണ്ടിലെ കെയറർമാർക്ക് സർക്കാർ പങ്കാളിത്തത്തോടെ പെൻഷൻ പദ്ധതി; വെളിപ്പെടുത്തി പ്രധാനമന്ത്രി

കെയറര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സഹായധനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഐറിഷ് ഭരണഘടനയിലെ ഫാമിലി കെയര്‍ എന്നതിന്റെ നിര്‍വ്വചനം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. വോട്ടെടുപ്പില്‍ പങ്കെടുത്ത 73% പേരും നിലവിലെ നിര്‍വ്വചനം മാറ്റേണ്ട എന്നാണ് നിലപാടെടുത്തത്. ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കുക, ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവദിക്കുന്ന അവധികളുടെ എണ്ണം കൂട്ടുക മുതലായ നടപടികളും ആലോചിച്ചുവരുന്നതായി വരദ്കര്‍ പറഞ്ഞു. ജോലി സംബന്ധിച്ച് കൂടുതല്‍ … Read more

‘ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം’: യു.എസ് സന്ദർശനത്തിനിടെ നിലപാട് വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി

മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു. സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ … Read more

എമിലി ഹാൻഡിന്റെ മോചനവുമായി ബന്ധപ്പെട്ട പോസ്റ്റ്; വരദ്കറോട് ഉടക്കി ഇസ്രായേൽ

ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകള്‍ എമിലിയുടെ മോചനത്തില്‍ പ്രതികരിച്ച ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറോട് ഉടക്കി ഇസ്രായേല്‍. ഇസ്രായേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ശനിയാഴ്ച എമിലി ഹാന്‍ഡ് അടക്കമുള്ള ഏതാനും പേരെ ഹമാസ് മോചിപ്പിച്ചത്. സംഭവത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് വരദ്കര്‍ എക്‌സില്‍ ഇട്ട പോസ്റ്റാണ് ഇസ്രായേലി അധികൃതരെ ചൊടിപ്പിച്ചിരിക്കുന്നത്. ‘കാണാതായ ഒരു നിഷ്‌കളങ്കയായ കുട്ടി തിരിച്ചെത്തിയിരിക്കുന്നു, നാം ആശ്വാസത്തിന്റെ വലിയൊരു ദീര്‍ഘശാസമെടുക്കുകയാണ്’ എന്നായിരുന്നു പോസ്റ്റില്‍ വരദ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എമിലിയെ കാണാതായതല്ലെന്നും, അവളെ … Read more

Sinn Fein-മായി ചേർന്ന് സർക്കാർ രൂപീകരിക്കില്ല: നിലപാട് വ്യക്തമാക്കി വരദ്കർ

നിലവിലെ പ്രതിപക്ഷമായ Sinn Fein-മായി ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിന് ശേഷം സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് ചോദ്യം പോലുമല്ലെന്ന് വ്യക്തമാക്കി Fine Gael നേതാവും, പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം Sinn Fein നേതാവ് Mary Lou McDonald-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, അവരുമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാല്‍ Sinn Fein-മായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ചിന്തയില്‍ പോലുമില്ലെന്നും വരദ്കര്‍ മറുപടി നല്‍കി. നേരത്തെ Sinn Fein-നെ അമിതരാജ്യസ്‌നേഹികള്‍, ഉത്പതിഷ്ണുക്കളായ ഇടതുപക്ഷക്കാര്‍, യൂറോപ്യന്‍ … Read more

‘അയർലണ്ടിലെ അവസാന കോവിഡ് ലോക്ക്ഡൗൺ’; തീരുമാനത്തിൽ ഖേദിക്കുന്നതായി പ്രധാനമന്ത്രി

അയര്‍ലണ്ടിലെ കോവിഡ് ബാധയെ സര്‍ക്കാര്‍ കൈകാര്യം ചെയ്തത് എത്തരത്തിലാണെന്ന് മനസിലാക്കാനായുള്ള പ്രത്യേക അന്വേഷണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 12 മാസത്തിനുള്ളില്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ കക്ഷികള്‍ ഇത് സംബന്ധിച്ച് കൂട്ടായ തീരുമാനത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് അടക്കമുള്ള മറ്റ് കാര്യങ്ങള്‍ ഇനി മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 2021 ഡിസംബറില്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാമത്തെയും, അവസാനത്തെയും ലോക്ക്ഡൗണിന്റെ കാര്യത്തില്‍ … Read more

അയർലണ്ടിൽ ഏറ്റവും ജനപിന്തുണ Sinn Fein-ന് തന്നെ; പിന്തുണ വർദ്ധിപ്പിച്ച് Fine Gael

പുതിയ അഭിപ്രായവോട്ടെടുപ്പിലും അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. അതേസമയം മുമ്പ് നടത്തിയ വോട്ടെടുപ്പിലെക്കാള്‍ പിന്തുണ ചെറിയ രീതിയില്‍ കുറഞ്ഞിട്ടുമുണ്ട്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി Sunday Independent/ Ireland Thinks poll-ല്‍ രാജ്യത്തെ 33% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ ഇത്തവണ കുറഞ്ഞു. 2% പിന്തുണ വര്‍ദ്ധിപ്പിച്ച് ഭരണകക്ഷിയായ Fine Gael 21 ശതമാനം പിന്തുണ നേടി. മറ്റൊരു ഭരണകക്ഷിയായ Fnna … Read more