ഐറിഷ് നിയമസംരക്ഷണ മേഖലയിൽ നിരാശാജനകമായ സാഹചര്യമാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. തുടർച്ചയായ റിക്രൂട്ട്മെന്റ് കാമ്പെയിനുകൾക്കു ശേഷം ഫ്രണ്ട് ലൈന്‍ ഗാർഡമാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വെറും 50 പേർ മാത്രമാണ് കൂടിയത്.
2023 ഒക്ടോബർ അവസാനത്തെ കണക്കുകൾ പ്രകാരം മൊത്തം ഗാർഡമാരുടെ എണ്ണം 14,074 ആയപ്പോഴും, ഇതിൽ 11,178 പേർ റാങ്ക് ആന്റ് ഫയൽ ഓഫീസർമാരാണ്.
ഗാർഡ കമ്മീഷണര്‍ നവംബറില്‍ നൽകിയ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ഒക്ടോബറിൽ ഗാർഡ സേനയുടെ എണ്ണം 13,940 ആയിരുന്നു, ഇതിൽ 11,127 പേർ റാങ്ക് ആന്റ് ഫയൽ ഗാർഡമാർ ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷത്തേക്കാൾ ഇപ്പോൾ ഫ്രണ്ട് ലൈന്‍ ഗാർഡമാരുടെ എണ്ണം വെറും 51 പേർ മാത്രമാണ് വർധിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും പോലീസിംഗ് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ഉദ്ദേശത്തോടെ ഗാർഡമാരുടെ സംഖ്യ വർധിപ്പിക്കുന്നതിനുള്ള വാഗ്ദാനങ്ങൾ പല രാഷ്ട്രീയ പാർട്ടികളുടെയും പ്രകടന പത്രികകളിലെ മുഖ്യ ഭാഗമായിരുന്നു.
നിയമസംരക്ഷണ ശേഷി മെച്ചപ്പെടുത്താൻ നടത്തിയ വലിയ ശ്രമങ്ങൾക്കിടയിലും ഈ ചെറുതായ വർധന റിക്രൂട്ട്മെന്റ് നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.