അയർലണ്ടിൽ ഈ വർഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകൾ

അയര്‍ലണ്ടില്‍ ഈ വര്‍ഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകള്‍. 95 പേരുടെ അവയവങ്ങള്‍ മരണശേഷം ദാനം ചെയ്തപ്പോള്‍, 30 പേരുടെ അവയവങ്ങള്‍ ജീവിച്ചിരിക്കെ തന്നെയാണ് ദാനം ചെയ്തത്. അവയവം സ്വീകരിക്കാവുന്ന രോഗികള്‍ അയര്‍ലണ്ടില്‍ ഇല്ലാതിരുന്നതിനാല്‍, ശസ്ത്രക്രിയകളില്‍ ചിലത് നടന്നത് വിദേശരാജ്യങ്ങളിലുമാണ്. ആകെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ 191 എണ്ണവും വൃക്ക മാറ്റിവയ്ക്കലാണ്. 7 ഹൃദയംമാറ്റിവയ്ക്കല്‍, 24 ശ്വാസകോശം മാറ്റിവയ്ക്കല്‍, 54 കരള്‍ മാറ്റിവയ്ക്കല്‍, 6 പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു. ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയകള്‍ വഴി … Read more

അയർലണ്ടിൽ 18 വയസ് തികയാതെ ഇനി ഇ സിഗരറ്റ് ലഭിക്കില്ല

അയർലണ്ടിൽ 18 വയസിനു താഴെ പ്രായമുള്ളവർക്ക് വേപ്പർ, ഇ സിഗരറ്റ് അടക്കമുള്ള നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം. ഡിസംബർ 22 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഇത് ലംഘിക്കുന്നവർക്ക് 4,000 യൂറോ വരെ പിഴയും, 6 മാസം വരെ തടവുമാണ് ശിക്ഷ. വേപ്പർ, ഇ സിഗരറ്റ് എന്നിവയുടെ വിൽപ്പന, പരസ്യം, ഡിസ്പ്ലേ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. 2024-ൽ ഇവയുടെ വിപണനവും ഉപയോഗവും മറ്റും സംബന്ധിച്ച് കൂടുതൽ കർശന നിയമങ്ങൾ … Read more

അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. … Read more

അയർലണ്ടിൽ എച്ച്ഐവി രോഗികൾ വർദ്ധിക്കുന്നു; സ്ത്രീകളിൽ രോഗബാധ ഇരട്ടിയിലധികം വർദ്ധിച്ചു

അയര്‍ലണ്ടിലെ എച്ച്‌ഐവി രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. Health Protection Surveillance Centre (HPSC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം പുതുതായി 884 പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. 2019-ല്‍ ഇത് 527 ആയിരുന്നു. 2019-ന് ശേഷം രാജ്യത്ത് എച്ച്‌ഐവി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നതെന്നും, സ്ത്രീകള്‍ക്ക് രോഗം ബാധിക്കുന്നത് ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019-ല്‍ 134 സ്ത്രീകള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, 2022-ല്‍ ഇത് 298, അതായത് ഇരട്ടിയില്‍ അധികമായി ഉയര്‍ന്നു. … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അപകടമെന്ന് അയർലണ്ടിലെ ആരോഗ്യവിദഗ്ദ്ധർ

അയര്‍ലണ്ടില്‍ അമിതവണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന വ്യാജ മരുന്നുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഭാരം കുറയ്ക്കല്‍, പ്രമേഹം നിയന്ത്രിക്കല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലെ ചേരുവയായ Semaglutide അടങ്ങിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൗഡര്‍ രൂപത്തിലും, കുത്തി വയ്ക്കാവുന്ന ദ്രാവകം അടങ്ങിയ പെന്‍ രൂപത്തിലും ഇവ ഓണ്‍ലൈന്‍ വഴി വ്യാപകമായി വില്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം 254 വ്യാജ മരുന്നുകളാണ് Health Products Regulatory Authority (HPRA) പിടിച്ചെടുത്തത്. … Read more

മിഠായി തൊണ്ടയിൽ കുരുങ്ങാം; അയർലണ്ടിൽ വിൽപ്പന നിർത്തിച്ച് FSAI

കുട്ടികളുടെ ഇഷ്ട ഉല്‍പ്പന്നമായ Toxic Waste Slime Licker Sour Rolling Liquid Candy വില്‍പ്പന തടഞ്ഞ് Food Safety Authority of Ireland (FSAI). ഇത് കഴിക്കുമ്പോള്‍, പാക്കിലെ റോളിങ് ബോളുമായുള്ള മിഠായിയുടെ ബന്ധം വേര്‍പെടാനും, തുടര്‍ന്ന് മിഠായില്‍ തൊണ്ടയില്‍ കുരുങ്ങാനും സാധ്യതയുണ്ടെന്ന് FSAI വ്യക്തമാക്കി. EAN: 898940001016 എന്ന ബാര്‍കോഡ് ഉള്ള 57 ml സൈസ് മിഠായികള്‍ക്കാണ് വില്‍പ്പന പാടില്ലെന്ന് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇവ കടകളില്‍ നിന്നും എടുത്തുമാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങുകയുമരുത്.

ഏറ്റവും കൂടുതൽ കാൻസർ ബാധയുണ്ടാകുന്ന ഇയു രാജ്യങ്ങളിൽ അയർലണ്ട് രണ്ടാം സ്ഥാനത്ത്

യൂറോപ്യൻ യൂണിയനിൽ കാൻസർ ബാധിക്കുന്നവർ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നായി അയർലണ്ട്. യൂറോപ്യൻ കമ്മീഷൻ പുറത്തുവിട്ട 2022-ലെ റിപ്പോർട്ട് പ്രകാരം ഡെന്മാർക് കഴിഞ്ഞാൽ ഇയുവിൽ ഏറ്റവുമധികം കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയർലണ്ടിലാണ്. റിപ്പോർട്ട് പ്രകാരം അയർലണ്ടിലെ 1 ലക്ഷം ആളുകളിൽ 641.6 പേർക്ക് വീതം കാൻസർ ബാധിക്കുന്നു. ഇയു ശരാശരിയേക്കാൾ 12.1% മുകളിലാണിത്. 1 ലക്ഷത്തിൽ 728.5 പേർക്ക് കാൻസർ ബാധിക്കുന്ന ഡെന്മാർക് ആണ് പട്ടികയിൽ ഒന്നാമത്. ഇക്കാര്യത്തിൽ ഏറ്റവും താഴെ ബൾഗേറിയ ആണ്- 422.4. അതേസമയം അയർലണ്ടിൽ … Read more

ഉറക്കമുണർന്നാലുടൻ ഒരു കപ്പ് കാപ്പിയോ ചായയോ; ഇതിനു പിന്നിലെ അപകടം അറിയാമോ?

രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ കാപ്പിയോ, ചായയോ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ മിക്കവരും. പലരും പല്ലുപോലും തേയ്ക്കാതെ ‘ബെഡ് കോഫി’ ശീലമാക്കിയവരുമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ അപകടത്തെ പറ്റി അറിയാമോ? രാവിലെ ഉറക്കമുണരുന്നതിന് മുമ്പുതന്നെ നമ്മുടെ ശരീരം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി അഡ്രീനല്‍ ഗ്രന്ഥികള്‍ ‘കോര്‍ട്ടിസോള്‍ (cortisol)’ എന്ന് വിളിക്കപ്പെടുന്ന സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചുതുടങ്ങും. ഇതുകാരണം നമ്മുടെ രക്തത്തില്‍ പഞ്ചസാരയുടെ (sugar) അളവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ ഈ സമയം ചായയോ, കാപ്പിയോ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ … Read more

ഈ മരുന്നുകൾ കഴിച്ച് കാറോടിക്കല്ലേ… അപകടങ്ങൾക്ക് കാരണമായേക്കാം!

ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ചില മരുന്നുകള്‍ കഴിച്ചാല്‍ ഡ്രൈവിങ്ങിനിടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുമെന്നും, ഗാര്‍ഡയുടെ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പ്. കാഴ്ച മങ്ങുക, കൈകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസിലാക്കാതെയാണ് പലരും ഇത്തരം മരുന്നുകള്‍ കഴിക്കുകയും, ഡ്രൈവ് ചെയ്യുകയും ചെയ്യുന്നതെന്നും ഡോക്ടര്‍ Maire Finn, RTE Radio-യില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ വ്യക്തമാക്കി. മാരകമായ രോഗങ്ങള്‍ക്കോ, വിഷാദത്തിനോ, ഉത്കണ്ഠയ്‌ക്കോ ഒക്കെയാണ് ഇത്തരം മരുന്നുകള്‍ പൊതുവെ കുറിച്ചുനല്‍കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളെ പറ്റി കഴിക്കുന്നവര്‍ക്ക് അറിയില്ല എന്നതിനാല്‍, ഇവ കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാര്‍ … Read more