4 വര്‍ഷത്തിനിടയില്‍ 43,200 തവണ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മനുഷ്യക്കടത്തിനെതിരെ പോരാടുന്നു

 

മെക്‌സിക്കോ സിറ്റി: മനുഷ്യക്കടത്തു സംഘത്തിന്റെ കൈകളില്‍പെട്ട് 4 വര്‍ഷത്തിനിടയില്‍ 43,200 തവണ ബലാല്‍സംഗത്തിനിരയായ മെക്‌സിക്കന്‍ സ്വദേശിനിയായ കര്‍ല ജാക്കിന്റോയുടെയുടെ വെളിപ്പെടുത്തല്‍. പെണ്‍വാണിഭ സംഘത്തിന്റെ കൈകളില്‍ പെട്ട തന്നെ ദിവസം 30 പേര്‍ വരെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നതായി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

അഞ്ചാം വയസില്‍ ബന്ധുവായ ഒരാളാണ് കാര്‍ലയെ ആദ്യമായി പീഡിപ്പിച്ചത്. പി്ന്നീട് 12-ാം വയസ്സില്‍ പ്രണയം നടിച്ച് വന്ന 22കാരനാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തില്‍ എത്തിച്ചത്. മെക്‌സിക്കോയിലെ ഗുഡാലജാരയിലേക്കാണ് ലൈംഗികവൃത്തിക്കായി തന്നെ ആദ്യമായി കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് പലയിടത്തും തന്നെ കാഴ്ചവെച്ചതായും കര്‍ല ജാക്കിന്റോ കൂട്ടിച്ചേര്‍ത്തു. 15-ാം വയസില്‍ കാര്‍ല അമ്മയായി. കുഞ്ഞിനെ കാണാന്‍ പോലും അവര്‍ അനുവദിച്ചില്ലെന്ന് കാര്‍ല പറയുന്നു.

2008 ല്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ആറും ഒന്‍പതും വയസ്സായ പെണ്‍കുട്ടികളേയും പെണ്‍വാണിഭ സംഘം ഉപയോഗിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ഇപ്പോള്‍ 23 വയസായ കാര്‍ല മനുഷ്യക്കടത്തിനെതിരായി പ്രവര്‍ത്തിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: