സ്വരം കടുപ്പിച്ച് ബോറിസ് ജോണ്‍സണ്‍ ; ബ്രെക്‌സിറ്റ് നടപ്പാക്കുക അല്ലെങ്കില്‍ തെരെഞ്ഞെടുപ്പ്

ലണ്ടണ്‍ : 5 ആഴ്ച കാലത്തേക്ക് പാര്‍ലമെന്റ് മരവിപ്പിക്കാനുള്ള ബോറിസ് ജോണ്‍സന്റെ തീരുമാനത്തില്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്ന എം പി മാരോട് ബ്രെക്‌സിറ്റിനെ അനുകൂലിക്കാന്‍ തയ്യാറല്ലെങ്കില്‍ അടുത്ത മാസം പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകാന്‍ പ്രധാനമന്ത്രി. പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് എം.പിമാരും ചേര്‍ന്ന് ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാനുള്ള നിയമ നിര്‍മാണത്തിനൊരുങ്ങവേയാണ് ജോണ്‍സന്റെ അന്ത്യശാസനം.

കഴിഞ്ഞ ദിവസം ഡൌണിംഗ് സ്ട്രീറ്റില്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്ത് ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം നടത്തിയ തത്സമയ ടെലിവിഷന്‍ പ്രസംഗത്തില്‍ ഒക്ടോബര്‍ 31-നുതന്നെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരല്‍ നടക്കാത്ത സാഹചര്യം ഇല്ലെന്നും ബോറിസ് പറഞ്ഞിരുന്നു.

വിമതര്‍ അവരുടെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പെകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബില്ലിനെ പിന്തുണക്കുന്നതില്‍ നിന്നും കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനും തീരുമാനമായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന നടപടി എളുപ്പമാക്കാനാണ് അഞ്ചാഴ്ചത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മരവിപ്പിച്ചിരിക്കുന്നത്.

അതിനെതിരെയും ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റില്‍ ഇന്നലെയും പ്രധിഷേധം ശക്തമായിരുന്നു. അതിനിടയിലാണ് ജോണ്‍സണ്‍ ടെലിവിഷന്‍ പ്രസംഗം നടത്തിയത്. അതിനിടെ, പ്രതിപക്ഷ കക്ഷികള്‍ ഇന്ന് ജോണ്‍സണുമായി ചര്‍ച്ച നടത്തും

Share this news

Leave a Reply

%d bloggers like this: