സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ(81) മരണം കൊലപാതകമെന്ന് സൂചന

പാലാ: ചേറ്റുതോട് എസ്.എച്ച് മഠം അംഗമായിരുന്ന സിസ്റ്റര്‍ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ(81) മരണം കൊലപാതകമെന്ന് സൂചന. മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ ജോസ് മരിയയുടെ തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുറിവാണിതെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം. സിസ്റ്റര്‍ ജോസ് മരിയയെ ഏപ്രില്‍ 17ന് വെളുപ്പിനെയാണ് മഠത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

മുറിയില്‍ തെന്നിവീണാകാം മരണം സംഭവിച്ചതെന്ന നിഗമനത്തില്‍ മൃതശരീരം മഠം അധികൃതര്‍ ഏപ്രില്‍ 18ന് സംസ്‌കരിച്ചിരുന്നു. എന്നാല്‍ പാലാ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിസ്റ്റര്‍ മരിയയുടെ മരണം കൊലപാതകമെന്ന സൂചന പോലീസിന് ലഭിച്ചത്.

പ്രതി സതീഷ് ബാബു കുറ്റം സമ്മതിച്ചതോടെ സിസ്റ്റര്‍ മരിയയുടെ മൃതശരീരം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: