സിദ്ധാര്‍ഥ് ഭരതന്‍ വെള്ളിയാഴ്ച ആശുപത്രി വിടും

 

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ വെള്ളിയാഴ്ച ആശുപത്രി വിടും. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്നും നടക്കാന്‍ മാത്രം നേരിയ ബുദ്ധിമുട്ടുണ്ടെന്നും സിദ്ധാര്‍ഥ് പറഞ്ഞു. വരും ദിവസങ്ങളിലെ വിശ്രമത്തിനു ശേഷം പൂര്‍ണമായി നടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 12നു പുലര്‍ച്ചെ തൃപ്പൂണിത്തുറ തൈക്കൂടം ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് സിദ്ധാര്‍ഥിനു പരിക്കേറ്റത്. ശനിയാഴ്ച സിദ്ധാര്‍ഥ് ഓടിച്ച കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാര്‍ഥ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്നു. കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകനാണ് സിദ്ധാര്‍ഥ്.

Share this news

Leave a Reply

%d bloggers like this: