സിദ്ധാര്‍ത്ഥ് അപകടനില തരണം ചെയ്തു

 

കൊച്ചി: കാറപകടത്തില്‍ പരിക്കേറ്റ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ അപകട നിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ച് തുടങ്ങിയതിനാല്‍ തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റി. സംസാരിക്കാന്‍ സാധിക്കുന്നുണ്ടെന്നും ശരീരം മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം കൈയിനും തുടയെല്ലിനും നടത്തേണ്ട ശസ്ത്രക്രിയയുടെ തിയതി നിശ്ചയിക്കും.

ശനിയാഴ്ച പുലര്‍ച്ചെയാണ് സിദ്ധാര്‍ത്ഥിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൊച്ചി ചമ്പക്കരയില്‍വെച്ച് സിദ്ദാര്‍ത്ഥിന്റെ കാര്‍ മതിലിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സിനിമാ ചര്‍ച്ചയ്ക്കുശേഷം വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ തൃപ്പൂണിത്തുറ തൈക്കൂടം ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് സിദ്ധാര്‍ഥിനു പരിക്കേറ്റത്. സിദ്ധാര്‍ഥ് ഓടിച്ച കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിദ്ധാര്‍ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റു. നടി കെപിഎസി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകനാണ് സിദ്ധാര്‍ഥ്. കമലിന്റെ നമ്മളിലൂടെ അഭിനയരംഗത്തെത്തിയ സിദ്ധാര്‍ഥ് നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: