സംസ്ഥാനത്തെ 45 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

സംസ്ഥാനത്തെ 45 കമ്പനികളുടെ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം നിരോധിച്ചു. മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 45 ഇനം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പു നിരോധിച്ചെങ്കിലും ഇവ വിപണിയില്‍നിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാനാകില്ല. മറ്റൊരു പേരില്‍ ഇതേ നിര്‍മാതാക്കള്‍ തന്നെ വീണ്ടും എത്തിക്കും. സംസ്ഥാനത്തു വില്‍ക്കുന്ന മായംകലര്‍ന്ന വെളിച്ചെണ്ണ ഇനങ്ങളില്‍ 70 ശതമാനത്തിലേറെയും തമിഴ്‌നാട്ടില്‍നിന്നും മറ്റുമാണെത്തിക്കുന്നത്.

മുമ്പും നടപടിക്കു വിധേയമായ കമ്പനികള്‍ തന്നെയാണ് ഇവ വിപണിയില്‍ എത്തിക്കുന്നത്. പാരഫിന്‍ ഉള്‍പ്പെടെയുളള രാസപദാര്‍ഥങ്ങളാണു ചേര്‍ക്കുന്നത്. ലിറ്ററിന് 60 രൂപയ്ക്ക് ലഭിക്കുന്ന പാമോയിലും വ്യാപകമായി ചേര്‍ക്കുന്നുണ്ട്. മലേഷ്യയില്‍നിന്നാണു പാമോയില്‍ അധികവും ഇറക്കുമതി ചെയ്യുന്നത്. വന്‍ മാര്‍ജിന്‍ ലഭിക്കുന്നതിനാല്‍ ഇവ വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നു. നല്ല എണ്ണയ്ക്കു മാര്‍ജിന്‍ കുറവായിരിക്കും. മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപാരികള്‍ക്കു കമ്പനികള്‍ നല്‍കുന്നത് 140 നും 150 രൂപയ്ക്കും ഇടയിലാണ്. ഇതു വില്‍ക്കുന്നത് ശുദ്ധമായ വെളിച്ചെണ്ണയുടെ അതേ വിലയ്ക്കാണ്.

ശുദ്ധമായ വെളിച്ചെണ്ണയ്ക്കു വില ലിറ്ററിന് 225 മുതല്‍ 250 രൂപവരെയാണ്. ശക്തമായ നിയമത്തിന്റെ അഭാവമാണു ഭക്ഷ്യസാമഗ്രികളില്‍ മായം കലര്‍ത്താന്‍ കാരണം. മായം കലര്‍ത്തല്‍ നിരോധന നിയമം(പ്രിവന്‍ഷ്യന്‍ ഓഫ് ഫുഡ് അഡല്‍ട്ടറേഷന്‍) നിലവില്‍ ഉണ്ടായിരുന്ന വേളയില്‍ മായം കലര്‍ത്തുന്നതു ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ക്കുറ്റമായിരുന്നു. എന്നാല്‍, 2006 ല്‍ ഭക്ഷ്യസുരക്ഷാനിയമം പാസാക്കിയതോടെ പിഴയടച്ചാല്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടാം. കഴിഞ്ഞ ദിവസമാണ് ഇത്രയും ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചത്. ഇതിലേറെയും വരുന്നത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ്.

ഏതാനും മാസം മുമ്പ് എറണാകുളം ജില്ലയില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ സ്വന്തം നിലയില്‍ വിവിധ കടകളില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍ 24 ഇനം ബ്രാന്‍ഡുകള്‍ മായം കലര്‍ന്നവയാണെന്നു കണ്ടുപിടിച്ചിരുന്നു. ഇവയുടെ പേരുകള്‍ അടക്കം ഭക്ഷ്യസുരക്ഷാവിഭാഗത്തിനു പരാതിയും നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരികളില്‍നിന്നു വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ ഏറെയും കേര എന്ന പേരിലാണു തുടങ്ങുന്നത്. നിരോധിച്ച 45 ബ്രാന്‍ഡുകളില്‍ 17 എണ്ണത്തിന്റെയും പേരുകള്‍ തുടങ്ങുന്നത് കേരയില്‍ നിന്ന്. കേര കൂടാതെ കേരളയും കോക്കനട്ടും ചേര്‍ന്ന പേരുകളാണു പിന്നാലെ. ഉപഭോക്താക്കളെ പെട്ടെന്ന് കൈയിലെടുക്കാനാണ് ഇത്തരം പേരുകള്‍ ഉപയോഗിക്കുന്നത്.

നിരോധിച്ച ബ്രാന്റുകള്‍ ഇവയാണ്

കേരമാത
കേരള നന്മ
വെണ്മ
കേര സമ്ബൂര്‍ണം
കേര ചോയ്‌സ്
കേര നാളികേര
കേസരി
കേരം വാലി
കേര നട്‌സ്
കേരള രുചി
കോക്കനട്ട് ടേസ്റ്റി
കേരമിത്രം
കേര കൂള്‍
കേര കുക്ക്
കേര ഫൈന്‍
മലബാര്‍ കുറ്റ്യാടി
കെ എം സ്‌പെഷല്‍
ഗ്രാന്റ് കോക്കേ
മലബാര്‍ ഡ്രോപ്‌സ്
കേര സുപ്രീം നാച്ചുറല്‍
കേരളീയനാട്
കേര സ്‌പെഷല്‍
കേര പ്യുവര്‍
ഗോള്‍ഡ്
അഗ്രോ കോക്കനട്ട്
കുക്ക്‌സ് പ്രൈഡ്
എസ്‌കെസ് ഡ്രോപ് ഓഫ് നാച്ചുറല്‍ ആയുഷ്
ശ്രീകീര്‍ത്തി
കെല്‍ഡ
കേരള്‍
വിസ്മയ
എഎസ് കോക്കനട്ട്
പിവിഎസ് തൃപ്തി പ്യുവര്‍
കാവേരി ബ്രാന്‍ഡ്
കൊക്കോ മേന്മ
അന്നപൂര്‍ണ നാടന്‍
കേര ടേസ്റ്റി
കേര വാലി
ഫേമസ്
ഹരിത ഗിരി
ഓറഞ്ച്, എന്‍കെ ജനശ്രീ
കേര നൈസ്
മലബാര്‍ സുപ്രീം
ഗ്രാന്‍ഡ് കുറ്റ്യാടി
കേരള റിച്ച്

ഡികെ

Share this news

Leave a Reply

%d bloggers like this: