വേങ്ങരയില്‍ കെഎന്‍എ ഖാദറിന് വിജയം; 20,000 ന് മേല്‍ ഭൂരിപക്ഷം

 

രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് വിജയം. 23,310 വോട്ടുകള്‍ക്കാണ് ഖാദര്‍ എല്‍ഡിഎഫിലെ പിപി ബഷീറിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ പികെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകള്‍ക്ക് വിജയിച്ചിടത്താണ് ഖാദറിന്റെ ഭൂരിപക്ഷം 25,000 ല്‍ താണിരിക്കുന്നത്.

കെഎന്‍എ ഖാദറിന് 65,227 വോട്ടകളും പിപി ബഷീറിന് 41, 917 വോട്ടുകളും ലഭിച്ചു. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത. എസ്ഡിപിഐയുടെ കെസി നസീര്‍ 8,648 വോട്ടകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപിയുടെ കെ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5,728 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ലീഗ് വിമതനായി മത്സരിച്ച കെ ഹംസയ്ക്ക് 442 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ആറു പഞ്ചായത്തുകളിലായി ആകെ 166 ബൂത്തുകളാണ് ഉള്ളത്. 12 റൗണ്ടുകളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുന്നത്. ഇതുവരെ 141 ബുത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിം ലീഗിനും യുഡിഎഫിനും തിരിച്ചടി നേരിട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. വിജയിക്കുമെങ്കിലും ഖാദറിന് ഭൂരിപക്ഷം കുറയുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തിരൂരങ്ങാടി പിഎസ്എംഒ കോളെജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. യുഡിഎഫിന്റെ കെഎന്‍എ ഖാദര്‍, എല്‍ഡിഎഫിന്റെ പിപി ബഷീര്‍, എന്‍ഡിഎയുടെ ജനചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ തമ്മിലാണ് പ്രധാനമത്സരം. സ്വതന്ത്രര്‍ ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ഫലം തത്സമയം അറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഈ മാസം 11 ന് നടന്ന വോട്ടെടുപ്പില്‍ 72.12 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വേങ്ങര തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്.

ആദ്യം എആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്ന് കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂര്‍, ഒതുക്കല്‍ എന്നീ പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. 2106 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി 38,057 വോട്ടുകളുടെ ഭൂരുപക്ഷത്തിനാണ് വേങ്ങരയില്‍ നിന്ന് ജയിച്ചത്. അന്നും പിപി ബഷീര്‍ ആയിരുന്നു ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി. 2017 ല്‍ നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 40,529 ന് മുകളിലായിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: