വാഹനാപകടം.. നടന്‍ സിദ്ധാര്‍ഥ് ഭരതിന് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കൊച്ചി : ശനിയാഴ്ച്ച പുലര്‍ച്ചെ  വാഹനാപടകത്തില്‍ പരുക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതിന്‍റെ നില നിര്‍ണായകമായി തുടരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചണ വിഭാഗത്തില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിന് മസ്തിഷ്‌ക രക്തസ്രാവത്തിന് കുറവ് വന്നിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചി ചമ്പക്കരയ്ക്കടുത്താണ് സിദ്ധര്‍ത്ഥ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. പ്രശസ്ത സിനിമാ സംവിധായകനായ അന്തരിച്ച ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ്.

സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ റോഡില്‍ തൈക്കുടത്തിന് സമീപം ചമ്പക്കരയില്‍ വച്ചാണ് അപകടം നടന്നത്. ശബ്ദം കേട്ട് എത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.

Share this news

Leave a Reply

%d bloggers like this: