വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അമ്പലവയല്‍ മോഡല്‍ പീഡനം. 13 വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ടു കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ഒരാള്‍ ഒളിവിലാണന്നും പോലീസ് പറഞ്ഞു.

മയക്കു ഗുളിക നല്‍കി അബോധാവസ്ഥയിലാക്കിയാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ തോട്ടത്തിലേക്കു കൊണ്ടു പോയി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ജൂലൈ 30നാണു സംഭവമെന്നും കുട്ടി പലതവണ പീഡനത്തിനിരയായതായും പോലീസ് പറഞ്ഞു. അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രമടക്കമുള്ള തെളിവുകള്‍ പോലീസ് ഇതുവരെ ശേഖരിച്ചിട്ടില്ല. മൊഴിയെടുക്കാനും പോലീസ് തയാറായിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ഏതാനു മാസങ്ങള്‍ക്ക് മുമ്പ് ആദിവാസി പെണ്‍കുട്ടികളെ മയക്കുമരുന്നും മദ്യവും നല്‍കിയശേഷം കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം അമ്പലവയലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് ഒതുക്കാന്‍ ശ്രമിച്ച എസ്‌ഐയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. അന്ന് പരാതി നല്‍കാന്‍ എത്തിയ പിതാവിനെ എസ്‌ഐ അധിക്ഷേപിച്ചിരുന്നു. പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദമായതും എസ്‌ഐയ്‌ക്കെതിരെ നടപടിയുണ്ടായതും.

-എജെ-

Share this news

Leave a Reply

%d bloggers like this: