ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 19 യുവതികളെ ഐഎസ് വധിച്ചു

 

ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരരുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 19 യുവതികളെ ഭീകരര്‍ വധിച്ചതായി റിപ്പോര്‍ട്ട്. ഇറാഖിലെ മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടുവന്ന യുവതികളെയാണ് കൂട്ടക്കുരുതി നടത്തിയത്. 2014 ജൂണ്‍ മുതല്‍ യുവതികള്‍ ഭീകരരുടെ തടവിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യഹൂദ സമുദായത്തിലും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടതുമായ യുവതികളായിരിക്കാം ഐഎസിന്റെ നിഷ്ഠൂര കൊലയ്ക്ക് ഇരകളായതെന്ന് കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് വക്താവ് പറയുന്നു. മതവിരുദ്ധരായി ഐഎസ് പ്രഖ്യാപിച്ച ഇവരെ വീടുകളില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് തടങ്കലില്‍ വെക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും പിടിച്ചെടുത്ത് പണത്തിനായി വില്‍ക്കാറുണ്ടെന്ന് ഐഎസിന്റെ പിടിച്ചെടുത്ത രേഖകളില്‍ നിന്നും കണ്ടെത്തി. ഒരു വയസ്സു മുതല്‍ 9 വയസ്സ് വരെയുള്ള ക്രിസ്ത്യന്‍, യസീദി പെണ്‍കുട്ടികളെ ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.

സ്ത്രീകളെ പെട്രോള്‍ ബാരലുകള്‍ക്ക് സമാനമായാണ് കരുതിയിരുന്നത്. ബാരലുകള്‍ വില്‍ക്കുന്നതിനു സമാനമായി വില നിശ്ചയിച്ച് വില്‍ക്കാറാണ് പതിവ. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് അടിമ കച്ചവടം നടത്തുകയാണ് ഭീകരര്‍ ചെയ്യുക. ഒരു പെണ്‍കുട്ടിയെ ആറ് പുരുഷന്മാര്‍ക്കായി കാഴ്ച വെക്കാറുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: