റോം: യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കവേ മധ്യധരണ്യാഴിയില്‍ കുടുങ്ങിയ ആറു കപ്പലുകളിലെ 1,800 അഭയാര്‍ഥികളെ രക്ഷിച്ചതായി ഇറ്റാലിയന്‍ നാവികസേന. ലിബിയന്‍ തീരത്ത് ഒഴുകിനടന്ന കപ്പലുകളില്‍ അഭയാര്‍ഥികളെ കുത്തിനിറച്ച രീതിയിലായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ നാവികസേനയാണ് അഭയാര്‍ഥികളെ രക്ഷിച്ചത്.
മനുഷ്യക്കടത്തുകാരാണ് ഇവരെ കപ്പലില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നു പറയപ്പെടുന്നു.
-എജെ-