മുന്‍ ഭര്‍ത്താവിന്റെ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിക്ക് ദാരുണാന്ത്യം; കുഞ്ഞിന്റെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചു

തുരുതുരെ അമ്പുകള്‍ പാഞ്ഞുവരുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായ സന മുഹമ്മദ് അടുക്കളയില്‍ തിരക്കിലായിരുന്നു. സനയുടെ വയറിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമി അമ്പെയ്തത്. എട്ടുമാസം ഗര്‍ഭിണിയായ അവര്‍ തന്റെ നാലു കുട്ടികളുടെ മുമ്പില്‍ വച്ചാണ് മുന്‍ ഭര്‍ത്താവിന്റെ അമ്പേറ്റു മരിച്ചു വീണത്.

ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം. സനയുടെ ഭര്‍ത്താവ് ഇംത്യാസ് മുഹമ്മദ് രാവിലെ വീടിനു പുറത്തുള്ള ഷെഡ്ഡിലെ പെട്ടികള്‍ നീക്കുന്നതിനിടിയിലാണ് ആക്രമിയെ കണ്ടത്. ഓടി രക്ഷപ്പെടൂ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഇംത്യാസ് അടുക്കള ലക്ഷ്യമാക്കി ഓടി. ഈ സമയം ആക്രമിയും ഇയാളുടെ പിന്നാലെയെത്തി. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 35 കാരിയായ സനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ സനയുടെ വയറ്റിലുണ്ടായിരുന്ന എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ തന്നെ അതിസാഹസികമായി പുറത്തെടുത്തു.

എമര്‍ജന്‍സി സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്. ഇബ്രാഹിം എന്ന് പേരിട്ടുവിളിക്കുന്ന കുഞ്ഞ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ കുഞ്ഞിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. ആ അമ്പുകള്‍ തന്റെ മേല്‍ പതിക്കേണ്ടാതായിരുന്നുവെന്നും അത് അവള്‍ സ്വയം ഏറ്റുവാങ്ങുകയായിരുന്നുവെന്നും സനയുടെ ഭര്‍ത്താവ് വേദനയോടെ പറഞ്ഞു. ഇവര്‍ക്ക് 18, 14, 12 വയസ് പ്രായമുള്ള കുഞ്ഞുങ്ങളുണ്ട്. സന നല്ലൊരമ്മയായിരുന്നുവെന്ന് ഇംതിയാസ് ഓര്‍ത്തെടുക്കുന്നു. അവളുടെ ജീവിതം കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ആക്രമണത്തിന് ശേഷം 50 കാരനായ രാമണോഡ്‌ഗെ നേരെ പൊലീസില്‍ കീഴടങ്ങി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: