മഹാരാഷ്ട്രയിലെ കൊടുംകാട്ടില്‍  ധ്യാനത്തിലിരുന്ന ബുദ്ധ സന്യാസിയെ പുലി പിടിച്ചു

മഹാരാഷ്ട്രയിലെ താഡോബ അന്ധേരി കടുവ സങ്കേതത്തിന്റെ ഭാഗമായ കൊടുംകാട്ടില്‍ ധ്യാനത്തിലിരുന്ന ബുദ്ധ സന്ന്യാസിയെ പുലി പിടിച്ചു. ചന്ദ്രാപുര്‍ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. വനത്തിന് സമീപത്തുള്ള ബുദ്ധവിഹാരത്തിലെ യുവ സന്യാസി രാഹുല്‍ വാക്കേയാണ്(35) കൊല്ലപ്പെട്ടത്. ഒരു മാസമായി വിഹാരത്തില്‍നിന്ന് അകലെ കാട്ടിനുള്ളിലെ മരച്ചുവുവട്ടില്‍ ധ്യാനത്തിലായിരുന്നു വാക്കേ.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണവുമായെത്തിയ ആശ്രമത്തിലെ സഹായികളാണ് സന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. സഹായത്തിനായി കൂടുതലാളുകളുമായി എത്തുമ്പോഴേക്കും വാക്കേ മരിച്ചിക്കുകയായിരുന്നു. സംരക്ഷിതകടുവാസങ്കേതത്തില്‍ വന്യജീവികളുടെ സാന്നിധ്യമുള്ളതിനാല്‍ കാട്ടിനുള്ളിലേക്കു പോകുന്നത് അപകടമാണെന്ന് സന്ന്യാസിമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തുമെന്നും കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗജേന്ദ്ര നര്‍വാനേ പറഞ്ഞു.

പുലിയുടെ ആക്രമണത്തെത്തുടര്‍ന്ന് ക്ഷേത്രസന്ദര്‍ശനസമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും സൗരവൈദ്യുത വേലി പണിയാനുള്ള ആലോചനയുമുണ്ട്. ആളെക്കൊല്ലിയായ പുലിയെ പിടികൂടാന്‍ കെണിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു. താഡോബ കാടുകളില്‍ 88 കടുവകളും പുലികളും മറ്റു മൃഗങ്ങളുമുണ്ടെന്നാണ് കണക്കാക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: