മമത ബാനര്‍ജിയുടെ വാഹനവ്യുഹം കടന്നുപോകാന്‍ ഹൃദ്‌രോഗിയുമായി വന്ന ആംബുലന്‍സ് പിടിച്ചിട്ടു

 

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യുഹം കടന്നുപോകാന്‍ ഹൃദ്‌രോഗിയുമായി വന്ന ആംബുലന്‍സ് പിടിച്ചിട്ടുവെന്ന് റിപ്പോര്‍ട്ട്. രോഗിയുടെ ബന്ധു കേണപേക്ഷിച്ചിട്ടും ആംബുലന്‍സ് കടത്തിവിടാന്‍ സരുക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. രോഗിയുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. മെര്‍ജാന്‍ (50) എന്ന സ്ത്രീയുടെ ജീവനാണ് മുഖ്യമന്ത്രിക്കു വേണ്ടി ഉദ്യോഗസ്ഥര്‍ പന്താടിയത്. സേത്ത് സുഖ്‌ലാല്‍ കര്‍നാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവം മമതയ്‌ക്കെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി. ബംഗാളില്‍ വി.വി.ഐ.പി വിവേചനവും ദുര്‍ഭരണവും നിയമരാഹിത്യവും നടമാടുകയാണെന്നതിന്റെ തെളിവാണിതെന്ന് ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: