മനുഷ്യത്വം മരവിക്കുന്ന ക്രൂരത; ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം ക്ഷേത്രത്തിന് സമീപം ജീവനോടെ ചുട്ടുകൊന്നു

ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച് കൂട്ടബലാത്സംഗവും ക്ഷേത്രത്തിന് സമീപം വെച്ച് തീ കൊളുത്തി കൊല്ലലും.ബറേലിയിലെ മുപ്പത്തിയഞ്ച്കാരിക്കാണ് ദുര്‍വിധി.കിടന്നുറങ്ങുകയായിരുന്ന യുവതിയെ അഞ്ച് പേര്‍ വീട്ടില്‍ അതിക്രമിച്ച് കടന്നതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് വീട്ടില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടു പോയി അമ്പലത്തിന് സമീപം യാഗശാലയില്‍ വെച്ച് വീണ്ടും ഉപദ്രവിക്കുകയും തീകൊളുത്തി കൊല്ലുകയുമായിരുന്നുവെന്നാണ് കേസ്.

രാജ്പുര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.രണ്ട് കുട്ടികളുളള യുവതിയുടെ ഭര്‍ത്താവ് ഗാസിയാബാദില്‍ ജോലി ചെയ്യുകയായിരുന്നു.യുവതിയെ സ്ഥിരമായി ശല്യം ചെയ്യുന്ന അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാത്സംഗത്തിന് ശേഷം കടന്ന് കളയുകയായിരുന്നു.

സംഭവം പൊലീസിലറിയിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഭര്‍ത്താവ് വല്‍കിയ പരാതിയില്‍ പറയുന്നു. സഹോദരനെയും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധു സ്റ്റേഷനില്‍ വിവരമറിയിക്കുമ്പോഴേക്കും അഞ്ചംഗ സംഘം തിരിച്ചെത്തി അടുത്തുള്ള ക്ഷേത്രത്തിലേക്ക് എടുത്ത്‌കൊണ്ടുപോവുകയായിരിന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അക്രമത്തില്‍ പങ്കെടുത്ത രണ്ട്? പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്?. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്?തിരുന്നുവെന്നും പറയുന്നുണ്ട്?. അരം സിങ്?, മഹാവീര്‍, ചരണ്‍ സിങ്?, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ്? സംഭവത്തിന്? പിന്നിലെന്നാണ്? പൊലീസി??ന്റെ പ്രാഥമിക നിഗമനം. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതിയുടെ അവസാന ഫോണ്‍ കോളിന്റെ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് പൊലീസ് പറയുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: