ഭൂമി വിവാദം പരിഹാരത്തിലെത്തിയാതായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. അതിരൂപതയിലെ മെത്രാന്‍മാര്‍ അടക്കമുള്ളവരുടെ കൂട്ടായ്മയില്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്നും സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ വിശ്വാസികള്‍ക്കായി ഓശാന ഞായര്‍ സന്ദേശം നല്‍കുന്നതിനിടെയാണ് കര്‍ദിനാളിന്റെ വാക്കുകള്‍.

താനും സഹായ മെത്രാന്‍മാരും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടുള്ളതാണ് സത്യം. ഇന്നലെ വൈദിക സമിതി യോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്തുകൊണ്ട് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പ്രചരണങ്ങളോട് വിയോജിക്കുന്നുവെന്നും കര്‍ദിനാള്‍ അറിയിച്ചു. ഓരോരോ കാരണങ്ങള്‍ കൊണ്ട് അശുദ്ധി ഉള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അതില്‍പ്പെടും, വ്യക്തികളും കുടുംബങ്ങളും ശുദ്ധീകരിക്കപ്പെടണം, ഈ കാലയളവ് അത് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദുഷിച്ച പ്രവണതകളില്‍ നിന്ന് ശുദ്ധീകരിക്കുവാനുള്ള ആഹ്വാനമാണ് യേശു നല്‍കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടേതായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. അതിരൂപതയിലെ മെത്രാന്‍മാരുടെയും അല്മായരുടെയും കൂട്ടായ്മയില്‍ എല്ലാ പരിഹാരങ്ങളും ഉണ്ടാകുമെന്നും കര്‍ദിനാള്‍ കൂട്ടിചേര്‍ത്തു. നാമാകുന്ന ദേവാലയങ്ങള്‍ ശുദ്ധീകരിക്കാന്‍ ദൈവം ആവശ്യപ്പെടുന്നുവെന്നും ദൈവത്തിന്റെ ചാട്ടവാര്‍ നമുക്കെല്ലാം എതിരാണെന്നും അദ്ദേഹം പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: