ബ്രീട്ടീഷ് എംപി വിവാദത്തില്‍…വേശ്യകള്‍ക്കൊപ്പം കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ അധോസഭയായ ‘ഹൗസ് ഒഫ് ലോര്‍ഡ്‌സി’ലെ മുതിര്‍ന്ന അംഗമായ ജോണ്‍ സെവെല്‍ പ്രഭു അര്‍ദ്ധനഗ്‌നനായി വേശ്യകളോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രം പുറത്തായതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു.  വേശ്യകളുടെ അടിവസ്ത്രം അണിഞ്ഞു നില്‍ക്കുന്നതും അവരുടെ മാറില്‍ കൊക്കെയ്ന്‍ പൊടി വീഴ്ത്തിയ ശേഷം അത് മണക്കുന്ന വിവിധ ചിത്രങ്ങളും മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ എം.പി സ്ഥാനവും രാജി വയ്ക്കാന്‍ സെവെലിനു മേല്‍ സമ്മര്‍ദ്ദമേറുകയാണ്.

‘ദ സണ്‍’ ദിനപത്രമാണ് സെവെലിന്റെ കാമകേളികള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പുറത്തായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടു.
വിവാഹിതനും 69കാരനുമായ സെവെല്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി മണക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മുന്‍ മന്ത്രിയായ ഇദ്ദേഹം സഭയില്‍ നിന്ന് ലഭിക്കുന്ന ബത്ത താന്‍ ഇത്തരത്തിലാണ് ചെലവഴിക്കുന്നതെന്ന് ഒപ്പമുള്ള സ്ത്രീകളോട് പറയുന്നുമുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് പാര്‍ലമെന്റ് ഉത്തരവിട്ടു.

എം.പിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടവും അച്ചടക്കവും ലംഘിച്ചതായി തെളിയിക്കപ്പെട്ടാല്‍ സെവെല്‍ കൂടി ഉള്‍പ്പെട്ട പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ അംഗമായിരിക്കും അദ്ദേഹമെന്ന് ലോര്‍ഡ് സ്പീക്കര്‍ ബറോണസ് ഫ്രാന്‍സസ് ഡിസൂസ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ലേബര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച സെവെല്‍ 1996 മുതല്‍ ഹൗസ് ഒഫ് ലോര്‍ഡില്‍ അംഗമാണ്.

Share this news

Leave a Reply

%d bloggers like this: