ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും 7 കോടി തട്ടിയ കേസ്; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്നം പിടിച്ചെടുത്ത പണം തട്ടിയെടുത്ത സംഭവത്തില്‍ പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പഞ്ചാപ് പോലീസിലെ രണ്ട് എഎസ്‌ഐമാരെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് എറണാകുളം പോലീസ് അറസ്റ്റ് ചെയ്തത്.

പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ് പ്രീത് സിങ്ങ് എന്നിവരാണ് പിടിയിലായത്. ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്നും പിടിച്ചെടുത്ത 16 കോടി രൂപയില്‍ 9 കോടി രൂപയായിരുന്നു പോലീസ് അദായ നികുതി വകുപ്പിന് കൈമാറിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്.

പഞ്ചാബിലെ ലുധിയാനയില്‍ പഞ്ചാബ് പോലീസ് നടത്തിയ വാഹന പരിശോധയിലായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ ആന്റണി മടശ്ശേരിയില്‍ നിന്നും പണം പിടിച്ചെടുത്തത്. എന്നാല്‍ രേഖകള്‍ സഹിതം ആദായ നികുതി വകുപ്പിന് തുക കൈമാറിയപ്പോല്‍ ഇതില്‍ ഏഴു കോടി രൂപയുടെ കുറവുണ്ടായിരുന്നു. 9 കോടി പിടിച്ചെടുത്തു എന്നായിരുന്നു രേഖകളിലും വ്യക്തമാക്കിയത്. എന്നാല്‍ കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ആന്റണി മാടശ്ശേരി ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസുകാര്‍ പണം തട്ടിയെന്ന് കണ്ടെത്തുകയും ചെയ്തതിനാലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് എഎസ്‌ഐമാരായ ജോഗീന്ദര്‍ സിങ്, രാജ് പ്രീത് സിങ്ങ് എന്നിവര്‍ ഒളിവില്‍ പോവുകയും ചെയ്തത്. ഇവര്‍ പിന്നീട് കേരളത്തിലെത്തി ഫോര്‍ട്ട് കൊച്ചിയിലെ ലിങ് പ്ലാസ എന്ന ഹോട്ടലില്‍ ഒളിവില്‍ താമസിച്ച് വരികയുമായിരുന്നു.

എന്നാല്‍, വ്യാജരേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച് താമസിച്ചുവന്നിരുന്ന ഇവരുടെ നടപടിയില്‍ സംശയം തോന്നിയ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഷാഡോ പോലീസാണ് നടപടിക്ക് പിന്നില്‍ എന്നാല്‍ ഇവരില്‍ നിന്നും പണം പിടികൂടിയതായി നിലവില്‍ വിവരങ്ങള്‍ ഒന്നു തന്നെയില്ല.

Share this news

Leave a Reply

%d bloggers like this: