ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്ത്താവ് റോബര്ട്ട് വദ്ര

ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്ത്താവ് റോബര്ട്ട് വദ്ര.പലപ്പോഴും പല സംഭവങ്ങളിലും നിന്നും ശ്രദ്ധ തിരിച്ച് വിടാന് താന് രാഷ്ട്രീയ ആയുധമാക്കപ്പെട്ടെന്നും റോബര്ട്ട് വദ്ര പറഞ്ഞു.ഹരിയാനയിലും രാജസ്ഥാനിലും വദ്രക്കെതിരെ അന്വേഷണം നടക്കവെയാണ് വദ്രയുടെ പ്രതികരണം. ഹരിയാന രാജസ്ഥാന് സംസ്ഥാനങ്ങളില് ബിജെപി അധികാരത്തിലെത്തിയതിന് ശേഷം റോബര്ട്ട് വദ്രയുടെ ഭൂമി ഇടപാടുകള് അന്വേഷിച്ചിരുന്നു.

ഏറ്റവും പുതിയതായി ഏന്‌ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും വദ്രയുടെ കമ്പനികള്‌ക്കെതിരെ നോട്ടീസയച്ചതോടെയാണ് റോബര്ട്ട് വദ്ര ബിജെപിക്കെതിരെ തുറന്നിടച്ച് രംഗതെത്തിയത്. താന് ബിജെപി രാഷ്ട്രീയ വൈരത്തിന്റെ ഇരയാണെന്ന് ഒരു സ്വകാര്യ വാര്ത്ത ഏജന്‌സിക്ക് നല്കിയ അഭിമുഖത്തില് റോബര്ട്ട് വദ്ര പറഞ്ഞു. ബിജെപി ഏപ്പോഴെല്ലാം പ്രതിസന്ധിയാലായിട്ടുണ്ടോ അപ്പോഴെല്ലാം ശ്രദ്ധ തിരിച്ച് വിടാന് തന്നെ രാഷ്ട്രീയ ആയുധമാക്കി.പലപ്പോഴും ഒറ്റത്തിരിഞ്ഞ് ആക്രമിച്ചു കള്ളങ്ങള് പ്രചരിപ്പിച്ചു.

സുതാര്യമായി ബിസിനസ് നടത്തുന്ന തന്നെ നെഹ്‌റു കുടുംബത്തിലെ അംഗം എന്ന ഒറ്റക്കാരണത്താലാണ് ബിജെപി പകപോക്കലിന് ഇരയായത്. ഹരിയാനയില് വദ്രയുടെ ഭൂമി ഇടപാടുകള് അന്വേഷിക്കാന് ജസ്റ്റിസ് ദിംഗ്രയെ മനോഹര്‌ലാല് ഘട്ടര് സര്ക്കാര് ചുമതലപ്പെടുത്തിയിരുന്നു. ഏകാംഗ ജൂഡീഷ്യല് കമ്മീഷന് അന്വേഷണ റിപ്പോര്ട്ട് പുറത്ത് വരാനിരിക്കെയാണ് വാദ്രയുടെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: