ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ സര്‍വീസ് സെന്ററുകള്‍ അടച്ചുപൂട്ടുന്നു; 400-ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും.

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 27 ബാക്ക് ഓഫീസ് സര്‍വീസ് സെന്ററുകള്‍ അടച്ചുപൂട്ടിയേക്കും. ഇതോടെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച 400-ഓളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. എന്നാല്‍ ബാങ്കിന്റെ 250-ഓളം ബ്രാഞ്ചുകളെ ഈ അടച്ചുപൂട്ടല്‍ ബാധിക്കില്ല.

സര്‍വീസ് സെന്ററുകളെ മികച്ച ഉപഭോക്തൃ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമിടുമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വ്യക്തമാക്കി. 200-ഓളം ജീവനക്കാര്‍ വോളന്ററി റിട്ടയര്‍മെന്റിന് തയ്യാറാവുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് ബാങ്ക് അറിയിച്ചു. എന്നാല്‍ വോളന്ററി റിട്ടയര്‍മെന്റിന് ഒരു കൂട്ടം ജീവനക്കാര്‍ തയ്യാറായെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: