ഫാ.തേലക്കാടിന്റെ മരണത്തിന് പിന്നില്‍ പാറമട ലോബിയുടെ പങ്ക് അന്വേഷിക്കണമെന്ന് അഡ്വ.ജയശങ്കര്‍

 

മലയാറ്റൂര്‍ പള്ളി വികാരി ഫാ സേവ്യര്‍ തേലക്കാട് കപ്യാരുടെ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ പാറമട ലോബിയുടെ പങ്ക് അന്വേഷിക്കണമെന്ന് മാദ്ധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കേറ്റ് എ.ജയശങ്കര്‍ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ പാറപൊട്ടിക്കലിനെതിരെ മലയാറ്റൂര്‍ ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിച്ച ആളായിരുന്നു ഫാദര്‍. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്ന് സംശയമുണ്ടെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സത്യസന്ധനും നിര്‍ഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂര്‍ പള്ളിയിലേക്ക് അയച്ചത്. കോടിക്കണക്കിന് രൂപ വന്ന് മറിയുന്നയിടമാണ് മലയാറ്റൂര്‍ പളളി. വരുമാനം വീതിക്കുന്നത് സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മില്‍ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. തേലക്കാട്ടച്ചന്‍ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിര്‍വഹണത്തിന് കപ്യാരെ കരുവാക്കിയതാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ച് ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: