പോളിങ് ശക്തമായി തുടരുന്നു: 4 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 30 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി

തിരുവനതപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വാശിയേറിയ പോരാട്ടം തുടരുമ്പോള്‍ 30 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും നീണ്ട ക്യൂ ആണ് അനുഭപ്പെടുന്നത്. ഈ നിലക്ക് വോട്ട് പുരോഗമിച്ചാല്‍ കേരളത്തില്‍ ഇക്കുറി റെക്കോര്‍ഡ് പോളിംഗ് ആകും രേഖപ്പെടുത്തുക.

മിക്ക ജില്ലകളിലും വോട്ടിംഗ് യന്ത്രം കേടാകുന്നതാണ് പോളിങ്ങിലെ പ്രധാന പ്രശ്നം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 68.63 ശതമാനമായിരുന്നു പോളിങ്. പരമാവധി വോട്ടര്‍മാരെ രംഗത്തെത്തിക്കാന്‍ മുന്നണികള്‍ മത്സരിച്ച് രംഗത്തുള്ളതിനാല്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് ആണ് പ്രതീഷിക്കുന്നത്. പോളിങ് ആരംഭിച്ച് 4 മണിക്കൂറിനുള്ളില്‍ 75 ലക്ഷംപേര്‍ വോട്ട് ചെയ്തു.

Share this news

Leave a Reply

%d bloggers like this: