പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവിട്ട് ആര്‍ബിഐ

 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ രാജ്യം കണ്ട ഏറ്റവും വലിയ വായ്പാ കുംഭകോണത്തിന് പിന്നാലെ മറ്റ് പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ടു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ 8670 വായ്പാ തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. ഇതില്‍ ബാങ്കുകള്‍ക്ക് 61260 കോടി നഷ്ടമുണ്ടായെന്നും ആര്‍.ബി.ഐ വെളിപ്പെടുത്തി.

ബാങ്കുകളില്‍ പണമെടുത്ത് മനപൂര്‍വം തിരിച്ചടക്കാത്തതിന്റെ കണക്കാണ് തട്ടിപ്പായി ആര്‍.ബി.ഐ കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായും ആര്‍.ബി.ഐ അധികൃതര്‍ വെളിപ്പെടുത്തി. റോയ്റ്റേഴ്സിലെ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കാണ് ബാങ്ക് വായ്പാ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍. ആര്‍.ബി.ഐ വെളിപ്പെടുത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 11400 കോടിയുടെ തട്ടിപ്പിന് പുറമെയാണിത്.

ആര്‍.ബി.ഐ പുറത്ത് വിട്ട പുതിയ കണക്ക് പല പൊതുമേഖലാ ബാങ്കുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ ജാമ്യ പേപ്പര്‍ കരസ്ഥമാക്കിയാണ് രത്നവ്യാപാരി നീരവ് മോദി 11400 കോടി രൂപ വെട്ടിച്ചത്. തട്ടിപ്പ് പുറത്തായതോടെ മറ്റ് ബാങ്കുകളിലുള്ള വായ്പാ കണക്കുകളും ആര്‍.ബി.ഐ പരിശോധിച്ച വരികയാണ്. ഇതിന്റെ ഭാഗമായി ബാങ്കുകളുടെ നിഷ്‌കൃയ ആസ്ഥിയുടെ കണക്കുകള്‍ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: