പര്‍ദ്ദ ചര്‍ച്ചയുടെ പേരില്‍ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന

കണ്ണൂര്‍: പര്‍ദ്ദ ധരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ പരാമര്‍ശം നടത്തിയ യുവാവിന്റെ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. അന്വേഷണത്തില്‍ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെക്കുറിച്ച് സൂചന നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് ആണ് തളിപ്പറമ്പ് സ്വദേശിയായ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഒബ്‌സ്‌ക്യുറ സ്റ്റുഡിയോ അക്രമികള്‍ കത്തിച്ചത്.

കമ്പ്യുട്ടറുകളും ഫര്‍ണിച്ചറുകളും അടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് അക്രമികള്‍ മൂലമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് ശേഷം ഒന്നും അറിഞ്ഞില്ലെന്ന് മൊഴി നല്‍കിയ സെക്യൂരിറ്റി ജീവനക്കാരന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ചില വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായിട്ടുണ്ട്. ആദ്യം ഭയം കൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നാണ് ഇയാളുടെ വാദം.

Share this news

Leave a Reply

%d bloggers like this: