നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക്; റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍; പിന്തുണയുമായി അമേരിക്കയും

റഷ്യയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ രംഗത്തെത്തിയത്. പ്രകോപനങ്ങള്‍ കടുത്ത പ്രത്യഘാതം ഉണ്ടാക്കുമെന്നും തിരിച്ചടിക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി. ഏത് ആക്രമണത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്നും സൈന്യം വ്യക്തമക്കി.

നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും കരിങ്കടലിന് ചുറ്റും അവരുടെ സംരക്ഷണം വേണമെന്നും ഉക്രൈന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്ക കരിങ്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സമുദ്രാതിര്‍ത്തി ഉക്രേനിയന്‍ കപ്പലുകള്‍ ലംഘിച്ചതിന് പകരമായി റഷ്യന്‍ നേവി ഉക്രേനിയന്‍ കപ്പലുകളും നാവികസേനാംഗങ്ങളെയും തടവിലാക്കി. ഇതിന്റെ പ്രതികാരമെന്നോണം യുക്രൈയിന്‍ അതിര്‍ത്തി മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ.

അതിനിടെ യുക്രെയിന്‍-റഷ്യ തര്‍ക്കം നിലനില്‍ക്കുന്ന ക്രൈമിയ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകള്‍ അയക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കത്തിനുള്ള സാധ്യത കൂടുതലാണ്, യുക്രെയിന്‍ കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുക്രെയിന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചത്. കൂടാതെ നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണം യുക്രൈയിന്‍ അതിര്‍ത്തി മേഖലയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നിലവില്‍ ക്രൈമിയ മേഖലയില്‍ മിസൈല്‍ വാഹിനികള്‍ വിന്യസിച്ചിരിക്കുകയാണ് റഷ്യ. ഇരുരാജ്യങ്ങളും പ്രകോപനം തുടരുന്നതിനിടെയാണ് അമേരിക്ക കരിങ്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നത്.

അമേരിക്ക കൂടി ഈ തര്‍ക്കത്തിലേക്ക് വരുന്നതോടെ നിലവിലെ സംഘര്‍ഷ സാധ്യത ഇരട്ടിയാകും. തര്‍ക്കമേഖലയില്‍ യുദ്ധക്കപ്പലുകള്‍ അയക്കുന്നകാര്യം തുര്‍ക്കി സര്‍ക്കാരിനെ അറിയിക്കണമെന്ന് പെന്റഗണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് പറഞ്ഞു. യുക്രെയിനിന് നേരെ പ്രകോപനം തുടരുന്ന റഷ്യക്കുള്ള മറുപടിയാണിതെന്നും പെന്റഗണ്‍ വ്യക്തമാക്കി. അസോവ് സമുദ്രത്തിനും കരിങ്കടലിനും ഇടയിലെ കെര്‍ച്ച് സ്‌ട്രേറ്റിലാണ് യുഎസ് നീക്കം നടക്കുന്നത്. കിഴക്കന്‍ മേഖലയില്‍ യുക്രെയിന്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അമേരിക്ക യുദ്ധകപ്പലുകള്‍ അയക്കുന്നത്. 2014ല്‍ ക്രൈമിയ റഷ്യയുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ അമേരിക്ക യുക്രെയിനിനൊപ്പമായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: