ദുരൂഹതകളിലേക്ക് വിരല്‍ചൂണ്ടി ആന്‍ലിയ വരച്ച ചിത്രം; അന്വേഷണം തുടരുന്നു

ആലുവ പുഴയുടെ തീരത്ത് വന്നടിഞ്ഞ നേഴ്‌സായിരുന്ന ആന്‍ലിയയുടെ മൃദദേഹം ഒരുപാട് ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ ചൂണ്ടുവിരലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈജിനസ് പരാതി നല്‍കിയതോടെയാണ് ആന്‍ലിയ അനുഭവിച്ച പീഡനത്തിന്റെ കഥകള്‍ പുറത്തുവരുന്നത്. പിന്നീട് അവള്‍ വരച്ച ഒരു ചിത്രം പുറത്തുവന്നു. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ ചിത്രം. കരഞ്ഞുകൊണ്ടിരുന്നു ചിത്രം വരയ്ക്കുന്ന യുവതി അവള്‍ക്കു ചുറ്റും അവളെ ഭയപ്പെടുത്തുന്ന കൈകളും.

പോലീസ് ആത്മഹത്യയെന്ന് ഉറപ്പിച്ചിട്ടും കുടുംബം ഉറച്ച് വിശ്വസിക്കുന്ന കൊലപാതകം എന്ന സംശയത്തിന് ബലം പകരുന്നതാണ് ആന്‍ലിയ വരച്ച ചിത്രം. മകള്‍ എങ്ങനെ മരിച്ചു എന്ന് അറിയാനുള്ള ഹൈജിനസ് എന്ന പിതാവിന്റെ പോരാട്ടത്തിന്റെ ഫലമായിരുന്നു ഭര്‍ത്താവ് ജസ്റ്റിന്റെ കീഴടങ്ങല്‍.

സംഭവം നടന്ന് നാല് മാസത്തിന് ഇപ്പുറമാണ് ജസ്റ്റിന്‍ കീഴടങ്ങുന്നത്. അപ്പോഴേക്കും കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ഓഗസ്റ്റ് 25നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആന്‍ലിയയെ കാണാതാകുന്നത്. ഓഗസ്റ്റ് 28 ന് മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തി. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയാണ് ജസ്റ്റിന്റെ കീഴടങ്ങലിലേക്കും ആന്‍ലിയയുടെ നരക ജീവിതത്തിലേക്കും വെളിച്ചം വീശാന്‍ ഇടയായത്. വരച്ച ചിത്രം കൂടി പുറത്തു വന്നതോടെ ആന്‍ലിയയുടെ മരണത്തില്‍ ജസ്റ്റിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണത്തിന് ശക്തിയേറുകയാണ്.

Share this news

Leave a Reply

%d bloggers like this: