തൃശൂരില്‍ അനസ്തേഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തൃശൂര്‍ : തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നല്‍കിയ യുവതിക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതുകിലെ കുരുവുമായി എത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അനീഷയെ തൃശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍ , ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തേഷ്യ നല്‍കിയ ഉടന്‍ തന്നെ അനീഷയുടെ കൈ തടിച്ചു വീര്‍ക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് വക വെയ്ക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ അനസ്തേഷ്യ നല്‍കിയതിലും ശസ്ത്രക്രിയ നടത്തിയതിലും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: