ഡബ്ലിന്‍ നഗരം ഭവനരഹിതരുടെ തലസ്ഥാനമായി മാറിയോ ?

ഡബ്ലിന്‍: എമര്‍ജന്‍സി അക്കൊമൊഡേഷന്‍ വേണ്ടത്ര പുനഃക്രമീകരിച്ചിട്ടും ഭവനരഹിതരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധനവ് ആശങ്കാജനകമാണെന്ന് വീടില്ലാത്തവര്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ഫോക്കസ് അയര്‍ലണ്ടും, മേക് വെറി ഫൗണ്ടേഷനും പറയുന്നു. ഭവന മന്ത്രാലയത്തിന്റെ കണക്കുകളും, യഥാര്‍ത്ഥ ഭവന രഹിതരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുള്ള കാര്യം ഈ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൗസിങ് മന്ത്രാലയം ഒരു രാത്രി മുഴുവന്‍ ഡബ്ലിന്‍ നഗരത്തില്‍ വന്നു കണക്കെടുത്താല്‍ ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുമെന്നും ഹോംലെസ്സ് ചാരിറ്റി സംഘടനകള്‍ ആവശ്യപ്പെട്ടു.

വീടില്ലാത്തവരെ തരംതിരിച്ച് കണക്കെടുത്താല്‍ ഓരോ ദിവസവും മുപ്പതോളം പേര്‍ പുതുതായി തെരുവിലെത്തുന്നുണ്ട്. കുടുംബത്തോടെയുള്ള ഭവനരഹിതര്‍, ഒറ്റക്ക് ഉള്ളവര്‍, കുട്ടികള്‍, വയസ്സായവര്‍, യുവാക്കള്‍ തുടങ്ങി കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കൊമൊഡേഷനില്‍ ഉണ്ടായിരുന്നത് 2500 പേരായിരുന്നു. 1256 കുടുംബങ്ങള്‍ മാര്‍ച്ചില്‍ മാത്രം വീടില്ലാത്തവരായി തീര്‍ന്നു. ഒറ്റപെട്ടവരുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയില്‍ 4875 ആയിരുന്നത് ഏപ്രിലോടെ 4909-ല്‍ എത്തി നില്‍ക്കുന്നു.

ഡബ്ലിനില്‍ ഒരു രാത്രി മുഴുവന്‍ കിടന്നുറങ്ങുന്നവര്‍ 138 പേരാണ്. ഡബ്ലിന്‍ സിറ്റി ഏരിയയിലാണ് ഏറ്റവും കൂടുതല്‍ രാത്രി ഉറക്കക്കാര്‍ ഉള്ളത്. ഫിനഗേലിലും സൗത്ത് ഡബ്ലിനിലും, ഡോണ്‍ ലോഗേയറിലും, 28 ശതമാനം പേര്‍ തെരുവില്‍ കിടന്നുറങ്ങുന്നു.

ഡബ്ലിന്‍ റീജണല്‍ ഹോംലെസ്സ് എക്‌സിക്യു്ട്ടീവ് കിടന്നുറങ്ങുന്നവരുടെ മാത്രം കണക്കുകള്‍ ശേഖരിക്കുമ്പോള്‍, ആളുകളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് എടുത്ത് കാണിച്ചിരുന്നു. സിറ്റി കൗണ്‍സില്‍ അത്യാവശ്യമായി 150 എമര്‍ജന്‍സി ബെഡ് സജ്ജീകരിച്ചാല്‍ രാത്രിയിലെ നഗരത്തില്‍ കിടന്നുറങ്ങാനുള്ള തിക്കും, തിരക്കും ഒഴിവാക്കാന്‍ കഴിയും. ഫോക്കസ് അയര്‍ലണ്ടും മേക്വെറി ഫൗണ്ടേഷനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീടില്ലാത്തവരുടെ ദാരുണമായ അവസ്ഥ ഡബ്ലിന്‍ നഗരത്തിലെ രാത്രി കാലത്തെ പതിവ് കാഴ്ചകളില്‍ ഒന്നായി മാറിയിരിക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: