ഡബ്ലിനില്‍ കാണാതായ പെണ്‍കുട്ടിയുടെ പേഴ്സും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി; തിരച്ചിലിന് ഇറങ്ങി സൈന്യവും

വിക്കലോ: എന്നിസ്‌ക്കരിയയില്‍ നിന്നും തട്ടികൊണ്ട് പോയ ജസ്റ്റിന്‍ വാല്‍ഡസ് എന്നഫിലിപ്പിനോ യുവതിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പെണ്‍കുട്ടിയുടെ പേഴ്സും തിരിച്ചറിയല്‍ കാര്‍ഡും അവസാനമായി കണ്ട സ്ഥലത്തിന് സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ജസ്റ്റിന്‍ വാല്‍ഡസ് എന്ന 24 കാരിയെ R760 ക്ക് സമീപത്ത് നിന്നും കറുത്തNissan Qashqai കാറില്‍ തട്ടികൊണ്ട് പോകുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീ പോലീസില്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്നേദിവസം രാത്രി 11 മണിയോടെ ജസ്റ്റിന്റെ കുടുംബം യുവതിയെ കാണാതായതായി പോലീസില്‍ പരാതിപ്പെട്ടു.

ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. ഇതോടെ ജസ്റ്റിന്‍ തന്നെയാണ് ഇവിടെ നിന്നും അപ്രത്യക്ഷമായതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. Nissan Qashqai 171 D 20419 രജിസ്റ്റര്‍ നമ്പറിലുള്ള കാര്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഉടന്‍ അടുത്തുള്ള ഗാര്‍ഡ സ്റേഷനില്‍ വിവരം അറിയിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപെടുന ഒരാള്‍ ഡബ്ലിനില്‍ ഗാര്‍ഡയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ തട്ടികൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആള്‍ക്ക് സംഭവവുമായുള്ള ബന്ധം കണ്ടെത്താന്‍ വാഹനത്തിന്റെ ഡ്രൈവറെ കൂടി കണ്ടെത്തേണ്ടതുണ്ട്. ജസ്റ്റിനെ കാണാതായ ദിവസം ഒരു കറുത്ത കാറില്‍ ബാക്ക് സീറ്റില്‍ ഇരുന്ന് ഒരു യുവതി കൈകാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. ദൃക്‌സാക്ഷികളായവര്‍ ഓരോ സമയത്തും പല പല സ്ഥലങ്ങളില്‍ കണ്ടെത്തായാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാര്‍ലോ ഐടിയില്‍ അകൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ഈ പെണ്‍കുട്ടി കഴിഞ്ഞ 3 വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരിയാണ്. സംഭവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ ഗാര്‍ഡ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ അന്വേഷണവും നടത്തുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: