ഡബ്ലിന്‍: ജസ്റ്റിന്‍ വാല്‍ഡസിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്തിനു വേണ്ടി മാര്‍ക്ക് എന്നിസ് എന്നയാള്‍ ഈ ക്രൂരകൃത്യം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല, എന്നതുമാത്രമല്ല ഇരുവരെയും ബന്ധപ്പെടുത്തുന്ന യാതൊരു തെളിവും പൊലീസിന് ലഭിച്ചില്ല.
ഹെന്നിസ് കൊല്ലപ്പെട്ടതോടെ നിഗൂഢമായി തുടരുന്ന ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഹെന്നസിയുടെ മുന്‍കാല ചരിത്രം ചികയുകയാണ് പോലീസ്. ഇയാള്‍ മദ്യത്തിനും, മയക്കുമരുന്നിനും അടിമയാണെന്നു പോലീസ് തിരിച്ചറിഞ്ഞു. ജസ്റ്റിനെ തട്ടിക്കൊണ്ടുപോകുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ഹെന്നിസിനെ ഡബ്ലിന്‍ പബ്ബില്‍ വെച്ച് കണ്ടവരുണ്ട്. മദ്യലഹരിയിലാണ് ഇയാള്‍ ജസ്റ്റിനെ തട്ടിക്കൊണ്ടുപോയതന്ന നിഗമനത്തിലാണ് പോലീസ്.
ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗം ഇയാള്‍ക്കുണ്ടോ എന്നും അന്വേഷണ വിധേയമാകുന്നുണ്ട്. തട്ടിക്കൊണ്ടുപോയി മുക്കാല്‍ മണിക്കൂറിനകം തന്നെ ജസ്റ്റിന്‍ കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്റെ ഭാര്യയുമായി ഫോണ്‍ സംഭാഷണം നടത്തിയതും പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ഭാര്യയിലേക്കും, സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.പോലീസ് ഏറ്റുമുട്ടലില്‍ മരിച്ച പ്രതിയുടെ കാറില്‍ നിന്നും ലഭിച്ച കുറിപ്പില്‍ ‘puck’s castle and sorry’ എന്ന് എഴുതിയിട്ടുണ്ട് ഇതും വിശദമായ ഫോറന്‍സിക് പരിശോധനയിലാണ്.
ഡികെ