ജനുവരിയോടെ മരടിലെ ഫ്‌ലാറ്റുകള്‍ നിലംപൊത്തും; ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ മാറ്റും

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ ജനുവരിയോടെ പൊളിച്ചുനീക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇവ പൊളിച്ചുനീക്കാനുള്ള തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 11,12 ദിവസങ്ങളില്‍ തീരദേശ ചട്ടം ലംഘിച്ച ഫ്‌ലാറ്റുകള്‍ നിലംപൊത്തും. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീയ്യതികള്‍ തീരുമാനമായത്. ആല്‍ഫ സെറിന്‍, ഹോളി ഫെയ്ത്ത് ഫ്‌ലാറ്റുകളാണ് 11 ന് ആദ്യം പൊളിക്കുക. 12 ന് ഗോള്‍ഡന്‍ കായലോരവും, ജെയിന്‍ ഫ്‌ലാറ്റും പൊളിക്കാനാണ് തീരുമാനം. പരിസരവാസികളുടെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഇരുനൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിക്കും.

കൂടാതെ ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. മരിടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ നടപടിയുമായി വിജിലന്‍സ് മുന്നോട്ട് പോവുകയാണ്. ഗോള്‍ഡണ്‍ കായലോരം ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു മൂന്നു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കേസില്‍ ഗോള്‍ഡണ്‍ കായലോരം നിര്‍മാണ കമ്പനി ഉടമകള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസും അയച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: