ജനപ്രതിനിധികളെ ക്ഷണിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്‍റിന് മാത്രം ക്ഷണം…വിവാദം

തിരുവനന്തപുരം: കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ സാന്നിദ്ധ്യത്തെചൊല്ലി തിരുവനന്തപുരത്തിനു പിന്നാലെ കാസര്‍കോട്ടും വിവാദം. കേന്ദ്ര സര്‍വകലാശാല പഠന കേന്ദ്രം തറക്കല്ലിടല്‍ ചടങ്ങിന് ജനപ്രതിനിധികളെ ഒഴിവാക്കി മുരളീധരനെ മാത്രം ക്ഷണിച്ചെന്നാണ് പരാതി.

കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല പഠന കേന്ദ്രത്തിന് നാളെ കേന്ദ്രനിയമ മന്ത്രി ഡി വി സദാനന്ദഗൗഡയാണ് തറക്കല്ലിടുന്നത്. വൈസ് ചാന്‍സലര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്!ദുറബ്ബ് ആശംസാപ്രസംഗികന്‍ മാത്രമാണ്. പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള എന്നിങ്ങനെയുള്ള ജനപ്രതിനിധികള്‍ക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനേയും ആശംസാപ്രസംഗികരുടെ കൂട്ടത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റ് നാല് എംഎല്‍എമാരേയോ രാഷ്!ട്രീയ പാര്‍ട്ടി പ്രതിനിധികളേയോ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

കേന്ദ്രഭരണമുള്ള പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് വി മുരളീധരനെ ക്ഷണിച്ചതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീരണം.സംസ്ഥാന വിദ്യഭ്യാസ മന്ത്രിയെ ആശംസപ്രസംഗികനാക്കിയതിനെക്കുറിച്ചോ ബിജെപി ഒഴികയുള്ള മറ്റ് രാഷ്!ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ചോ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പ്രതിഷേധിച്ച് ചടങ്ങിന്‍ നിന്ന് വിട്ടുനില്‍ക്കാനാണ് വിദ്യഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിന്റെ തീരുമാനം. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കുമെന്ന് സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: