കാര്‍ബണ്‍ വ്യാപനം കുറച്ചില്ലെങ്കില്‍ വരുന്നത് ദുരന്തമെന്ന് യുഎന്‍

യുഎന്‍: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ വ്യാപനത്തില്‍ കുറവു വരുത്തിയില്ലെങ്കില്‍ ലോകത്ത് പ്രവചനാതീതമായ കാലാവസ്ഥാ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യു എന്നിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമേറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ കൂടുതലായാല്‍ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭൂമിയുടെ താപനില ഒരു ഡിഗ്രി വര്‍ധിച്ചാല്‍ ഭീകരമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തിനെയും വരള്‍ച്ചയേയുമൊക്കെ കെട്ടഴിച്ചുവിടുന്നതിന് തുല്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അത് മുന്നു ഡിഗ്രിയോ നാലു ഡിഗ്രിയോ ആയാല്‍ പിന്നീട് നിയന്ത്രിക്കാനാകില്ല. നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രീ സെല്‍ഷ്യല്‍സ് എന്ന പരിധി 2030 മുമ്പുതന്നെ മറികടക്കും. അതിനാല്‍ തന്നെ അടുത്ത കുറച്ചുവര്‍ഷങ്ങള്‍ മനുഷ്യ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടമാണെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതാപനത്തിന്റെ ദുരന്തങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നമ്മെ ആക്രമിക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരിതഗ്രഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ചാല്‍ പോലും ശരാശരി ഉഷ്മാവ് 1.5 ഡിഗ്രിയില്‍ നിന്ന് കൂടുന്നത് തടയാന്‍ 50 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: