കര്‍ണ്ണാടകയില്‍ കൂട്ടുമന്ത്രി സഭ നയിച്ചുകൊണ്ട് പോകുന്നതില്‍ താന്‍ ഏറെ വിഷമിക്കുന്നു; കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന്റെ ഉലച്ചില്‍ തുറന്ന് പറഞ്ഞ് കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിലെ പൊരുത്തമില്ലായ്മ വെളിപ്പെടുത്തി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കൂട്ടുകക്ഷി മന്ത്രിസഭ നയിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്നും നടത്തിപ്പില്‍ സന്തോഷവാനല്ലെന്നും കുമാരസ്വാമി പറഞ്ഞു. ബെംഗളൂരുവിലെ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗത്തിനിടെയാണ് ഇക്കാരംയ വ്യക്തമാക്കിയത്. തുറന്ന് പറഞ്ഞ് കുമാരസ്വാമി വിതുമ്പി.

‘നിങ്ങളുടെ ചേട്ടനോ അനുജനോ മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് നിങ്ങള്‍. അതുകൊണ്ടാണ് പൂച്ചെണ്ടുകളും മാലകളും എനിക്ക് സമ്മാനിച്ചത്. പക്ഷേ കൂട്ടുമന്ത്രി സഭ നയിച്ചുകൊണ്ട് പോകുന്നതില്‍ താന്‍ ഏറെ വിഷമിക്കുന്നൂ. അതുകൊണ്ടുതന്നെ പൂച്ചെണ്ടുകള്‍ എനിക്ക് സന്തോഷത്തോടെ സ്വീകരിക്കാനാകില്ല.’ കുമാരസ്വാമി വിതുമ്പിക്കൊണ്ട് പറഞ്ഞു.

ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നത് രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റി

മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോണ്‍ഗ്രസുമായി അസ്വാരസ്യം തുടര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവില്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു ഏറ്റവും അവസാനത്തെ പ്രതിസന്ധി.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ഫുള്‍ ബജറ്റ് ‘ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കുമാരസ്വാമിയുടെ പുതിയ ബജറ്റിനെതിരെ രംഗത്തിറങ്ങിയത്. സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതൃത്വം താക്കീത് ചെയ്തിരുന്നു.

കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീണതിന് ശേഷം പുതിയത് രൂപീകരിക്കുന്നത് സംബന്ധിച്ച് വിഷയങ്ങ
ള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 23നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാകത്തില്‍ തെരെഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില്‍ അരങ്ങേറിയ പ്രശനങ്ങള്‍ക്ക് ശേഷമാണ് കുമാരസ്വാമി മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. തെരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപികരിച്ചാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: