കര്‍ണാടകയില്‍ വിശ്വാസവോട്ട് നേടി കുമാരസ്വാമി; ബി.ജെ.പി ബഹിഷ്‌ക്കരിച്ചു

ബെംഗളൂരു: കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ബി.ജെ.പി വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 117 വോട്ടുകളാണ് കുമാരസ്വാമി സര്‍ക്കാരിന് ലഭിച്ചത്. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പിന്നീട് ബി.എസ് യെദ്യൂരപ്പയും സംസാരിച്ചു.

പ്രോട്ടം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തതോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ബിജെപി പത്രിക പിന്‍വലിച്ചത് അതിനാലെന്നും ബിഎസ് യെദ്യൂരപ്പ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് വിശദീകരിച്ചു.

സഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പയും സംസാരിച്ചു. 221 അംഗസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ഉള്ളത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: