കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസ് ഉടന്‍ ആരംഭിക്കും . ഫെബ്രുവരി ഒന്നു മുതല്‍ മസ്‌കത്ത്,അബുദബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അറിയിച്ചു. ഇതിനൊപ്പം സിംഗപ്പൂര്‍, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് കിയാല്‍ അധികൃതര്‍.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കണ്ണൂരില്‍ നിന്നും രാജ്യാന്തര സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ വിമാന കമ്പനിയായ ഗോ എയറും കണ്ണൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിക്കും. ഗള്‍ഫ് വഴി യാത്ര ചെയ്യുന്ന യൂറോപ്പ്, അമേരിക്കന്‍ പ്രവാസികള്‍ക്കും ഇത് ഗുണം ചെയ്യും. നിലവില്‍ അമേരിക്ക, യൂറോപ്പ് യാത്രക്കാര്‍ ഗള്‍ഫ് ഇടത്താവളം ആക്കിയാണ് യാത്ര ചെയ്യുന്നത്. മസ്‌ക്കത്ത്,അബൂദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ട സര്‍വീസ്.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍,മലേഷ്യ,ബാങ്കോക്ക്,കൊളംബോ,മാലിദ്വീപ് എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് കണ്ണൂര്‍ വിമാനത്താവള അധികൃതര്‍. ഈ മാസം 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 42667 യാത്രക്കാര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തു. ഉദ്ഘാടന ദിവസം മുതല്‍ ഡിസംബര്‍ എട്ട് വരെ 123 രാജ്യന്തര സര്‍വീസുകളും 163 ആഭ്യന്തര സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്ന് നടന്നത്.

Share this news

Leave a Reply

%d bloggers like this: