എയര്‍ ഏഷ്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 32,000 അടി താഴേക്ക് കൂപ്പുകുത്തി, ഓക്ജിസജന്‍ മാസ്‌കുകള്‍ ധരിച്ച് പരിഭ്രാന്തരായി യാത്രക്കാര്‍

കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ വിമാനം വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ ബേസിലേക്ക് തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി.

ടേക്ക് ഓഫ് ചെയ്ത് വെറും 25 മിനുറ്റുകള്‍ക്ക് ശേഷമാണ് ഫ്ലൈറ്റ് ക്യുഇസഡ്535 നിലത്തിറക്കേണ്ടി വന്നത്. പറക്കുന്നതിനിടെ കാബിന്‍ പ്രഷര്‍ നഷ്ടപ്പെട്ട വിമാനം ഒറ്റയടിക്ക് 32,000 അടി താഴോട്ട് പോന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് യാതൊരു പ്രശ്‌നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയര്‍ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്‌ലൈറ്റ് പറന്നുയര്‍ന്നു. പക്ഷേ മുന്നേമുക്കാല്‍ മണിക്കൂര്‍ വരുന്ന യാത്രയില്‍ അരമണിക്കൂര്‍ തികയും മുന്‍പ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങള്‍.

യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്.സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്‌സിജന്‍ മാസ്‌കുകള്‍ വന്നുവീണു. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ 145 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോള്‍ സ്റ്റാഫ് അംഗങ്ങള്‍ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നു.അല്‍പം ആശ്വാസത്തിനു വേണ്ടി അവരെ നോക്കിയ യാത്രക്കാരുടെ ഭയം പക്ഷേ ഇരട്ടിക്കുകയായിരുന്നു. വിമാനം തകരാന്‍ പോകുന്ന വിധമായിരുന്നു സ്റ്റാഫിന്റെ മറുപടികള്‍.

പലരുടെയും കണ്ണുകളില്‍ ഭീതി നിറഞ്ഞിരുന്നു. ഞെട്ടി അലറി വിളിക്കുകയായിരുന്നു അവര്‍. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിനു പകരം ഇത്തരത്തില്‍ അവരുടെ ഭയം കൂട്ടിയതിന് പിന്നീട് വ്യാപകവിമര്‍ശനവും എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെയുണ്ടായി. അവരുടെ പേടി കണ്ടാണ് തങ്ങളും പേടിച്ചു വിറച്ചതെന്നാണ് യാത്രക്കാര്‍ പിന്നീടു പറഞ്ഞത്. എന്താണു സംഭവിക്കുന്നതെന്നു പോലും പറയാതെ നിര്‍ണായക സമയത്ത് പൈലറ്റിന്റെ ഇടപെടലും ഉണ്ടായില്ലെന്നും പരാതിയുണ്ട്.

‘കാബിന്‍ പ്രഷര്‍’ നഷ്ടപ്പെട്ടതാണ് പെട്ടെന്നുള്ള വിമാനത്തിന്റെ ‘പതന’ത്തിനു കാരണമായതായി പറയുന്നത്. എന്നാല്‍ ‘സാങ്കേതിക പ്രശ്‌നം’ കാരണമാണ് വിമാനം തിരികെ പെര്‍ത്തിലേക്കു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാര്‍ക്ക് പിന്നീട് ബാലിയിലേക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിക്കൊടുത്തു. ഇത്രയേറെ പരിഭ്രാന്തിയുണര്‍ത്തിയ സംഭവമാണെങ്കിലും യാത്രക്കാരിലാര്‍ക്കും ചെറിയൊരു പരുക്കു പോലും ഏറ്റില്ല എന്നത് ആശ്വാസകരമാണ്.

https://youtu.be/uQBRh30WNq4

ഡികെ

 

Share this news

Leave a Reply

%d bloggers like this: