എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് ജോലി നല്‍കാന്‍ അനുമതി നല്‍കിയിരുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് സൂചന

എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്ന വ്യവസ്ഥ റദ്ദാക്കാന്‍ ട്രമ്പ് ഭരണകൂടം തയാറെടുക്കുന്നു. ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവിതപങ്കാളികളെ ഈ നീക്കം ബാധിക്കുമെന്നാണ് സൂചന.സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനു വേണ്ടി അമേരിക്കയില്‍ നിശ്ചിതകാലം താമസിക്കുന്നതിനു നല്‍കിയിരുന്ന പരോള്‍ വിസ റദ്ദാക്കാനും നീക്കം നടക്കുന്നുണ്ട്. 2015ല്‍ ഒബാമയുടെ കാലത്ത് കൊണ്ടുവന്ന ചട്ടത്തില്‍ മാറ്റം വരുത്താനാണ് ട്രംപിന്റെ നീക്കം. 70,000ല്‍ പരം എച്ച് ഫോര്‍ വിസ ഹോള്‍ഡേര്‍സിനെ ഇത് ബാധിക്കും. ഒരു ലക്ഷത്തിലധികം എച്ച് ഫോര്‍ വിസ ഹോള്‍ഡേഴ്സിനാണ് ഒബാമ ഗവണ്‍മെന്റിന്റെ തീരുമാനം ഗുണമുണ്ടാക്കിയത്. നേരത്തെ പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് കിട്ടുന്നത് വരെ ഇത്തരത്തില്‍ വര്‍ക്ക് പെര്‍മെറ്റ് അനുവദിച്ചിരുന്നില്ല. ഇത് ലഭിക്കാന്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ വേണ്ടി വന്നിരുന്നു.

യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസാന അടുത്തയിടെ യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചാള്‍സ് ഗ്രസ്ലിക്ക് അയച്ച കത്തിലാണ് ഇക്കാര്യം സംബന്ധിച്ച് സൂചനയുള്ളത്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം എച്ച് 1 ബി വിസ ഹോള്‍ഡേര്‍സിന്റെ 71,000ല്‍ പരം പങ്കാളികള്‍ക്ക് എംപ്ലോയ്മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികം പേരും ഇന്ത്യക്കാരാണ്. 2017 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 71,287 പേര്‍ക്ക് യു എസ് സി ഐ എസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. എച്ച് ഫോര്‍ വിസ പങ്കാളികളില്‍ 94 പേരും സ്ത്രീകളാണ്. 93 ശതമാനം പേരും ഇന്ത്യക്കാരാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: