എം.ആര്‍.ഐ സ്‌കാനിങ്ങിനെത്തിയ 60-കാരിയോട് ലൈംഗിക അതിക്രമം: മലയാളിയായ ജോമിന്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കി

കെറി: സ്‌കാനിങ്ങിനെത്തിയ 60 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് മലയാളിയായ റേഡിയോഗ്രാഫര്‍ ജോമിന്‍ ജോസിന്റെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. 2016-ല്‍ ട്രാലിയിലെ ബോണ്‍ സെക്കോര്‍സ് ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. രോഗബാധിതയായ 60 -കാറി എം.ആര്‍.ഐ സ്‌കാനിങ്ങിന് എത്തിയതായിരുന്നു. ഈ അവസരം മുതലെടുത്ത് ഇയാള്‍ പീഡനം നടത്തിയെന്നാണ് പരാതി.

2005-ലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പ്രൊഫഷണല്‍ ആക്ട് അനുസരിച്ചാണ് പ്രതിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. സംഭവ സമയത്ത് ജോസിന് ചില മാനസിക പ്രയാസം നേരിട്ടിരുന്നു എന്ന വാദം ഫോറന്‍സിക് സൈക്യാര്‍ട്ടിസ്റ്റ് തള്ളിയതോടെ ജോസിന്റെ ലൈസന്‍സ് 7 വര്‍ഷത്തേക്ക് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കേണ്ടതിന് പകരം അവര്‍ക്കുമേല്‍ ഉണ്ടായ ലൈംഗിക അതിക്രമം അപലപനീയമാണെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവങ്ങള്‍ മെഡിക്കല്‍ എത്തിക്സിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: