ഇപ്പോഴുള്ള മാന്ദ്യം താത്കാലികമല്ല; കേന്ദ്രസര്‍ക്കാറിനെ വാദത്തെ തള്ളി എസ്ബിഐയുടെ ഗവേഷണ റിപ്പോര്‍ട്ട്

മാന്ദ്യമില്ല എന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ പാടെ തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന സര്‍ക്കാര്‍ വാദം തികച്ചും പൊള്ളയാണെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ വിലയിരുത്തി. ഇത് ക്ഷണികമോ താത്കാലികമോ അല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത് സാമ്പത്തിക ദുര്‍നടപ്പ് എന്നാണ്. റേറ്റിംഗ് കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഇനിയെങ്കിലും ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള വഴികള്‍ തേടണം. മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച ആറുശതമാനത്തില്‍ താഴെയായി രണ്ടാം പാദത്തിലും തുടരുകതന്നെ ചെയ്യും, റിപ്പോര്‍ട്ടില്‍ കുറിക്കുന്നു.

എന്നാല്‍ ധനക്കമ്മി കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ചെലവ് കുറയ്ക്കരുതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണവിനിയോഗം പരമാവധി വര്‍ദ്ധിപ്പിക്കണം. 2008ലെ ആഗോള മാന്ദ്യത്തിനുശേഷം മുന്‍സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്നു, റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാന്ദ്യം സാങ്കേതികമല്ല, 2016 രണ്ടാംപാദം മുതല്‍ സമ്പദ് വ്യവസ്ഥയില്‍ മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് എസ്ബിഐയുടെ മുഖ്യ ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. ജനം കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കാതെ പ്രശ്നത്തില്‍നിന്ന് കരകയറില്ല. വിപണിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി വളരെ ഗുരുതരമാകും. ധനകമ്മിയേയും കടബാധ്യതയേയുംകുറിച്ച് ആലോചിക്കാതെ സര്‍ക്കാര്‍ ശക്തമായി വിപണിയിലിടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മാന്ദ്യമില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ജിഡിപി കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശമായ 5.7 ആയി കൂപ്പുകുത്തിയിരുന്നു. മാന്ദ്യം സാങ്കേതികം മാത്രമാണെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായി ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും അവകാശവാദങ്ങളെ എസ്ബിഐ പൂര്‍ണമായും തള്ളുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: