ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മിസൗറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ശരത്. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമികള്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.

അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് കന്‍സാസ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമികള്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരതിന്റെ കൊലപാതകിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം ഡോളറാണ് (6,87,650 രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള മറ്റൊരു ടെക്കി ശ്രീനിവാസ് കുചിബോട്ല (32) കഴിഞ്ഞ വര്‍ഷമാണ് കന്‍സാസിലെ പബില്‍ കൊല്ലപ്പെട്ടത്. യുഎസ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആദം ഡബ്ല്യു പ്യൂരിന്‍ടണ്‍ ശ്രീനിവാസിന് നേരെ വെടിയുതിര്‍ത്തത്, എന്റെ രാജ്യത്ത് നിന്ന് കടക്ക് പുറത്ത് എന്ന് പറഞ്ഞായിരുന്നു. 2018 മേയില്‍ ആദം പ്യൂരിന്‍ടണിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: