ആശുപത്രിയില്‍ അവശതയില്‍ എത്തിയ രോഗിയുടെ രക്തത്തിന് പാല്‍ നിറം; ഞെട്ടലോടെ ഡോക്ടര്‍മാര്‍

ബെര്‍ലിന്‍: ഛര്‍ദിയും തലകറക്കവുമായി ആശുപത്രിയിലെത്തിയ രോഗിക്ക് അപൂര്‍വ രോഗം. അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച 39കാരന്റെ രക്തം പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് യുവാവിനെ അവശനിലയില്‍ ജര്‍മനിയിലെ ആശുപത്രിയില്‍ എത്തിച്ചത്.

രോഗിയുടെ രോഗാവസ്ഥ പരിശോധിക്കുന്നതിനിടെ തന്റെ രക്തം വെള്ളനിറത്തില്‍ പാല്‍ പോലെ കട്ടിയുള്ള അവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൈപ്പര്‍ട്രൈഗ്ലിസിര്‍ഡീമിയ (Hypertriglyceridemia) എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത്. രക്തത്തിലെ ഫാറ്റി ട്രൈഗ്ലിസറൈഡ് മോളിക്ക്യൂളുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് ഇത്. Plasmapheresis എന്ന ചികിത്സയാണ് സാധാരണ ഇത്തരം അവസ്ഥയില്‍ ചെയ്യുക. അധികമുള്ള ബ്ലഡ് പ്ലാസ്മയെ ഇത് നീക്കം ചെയ്യും. എന്നാല്‍ ഈ രോഗിയുടെ രക്തത്തിന്റെ കട്ടി കാരണം ആശുപത്രിയിലെ പ്ലാസ്മാഫെറെസിസ് മെഷിന്‍ ബ്ലോക്കായി.

150 mg/dLല്‍ താഴെയാണ് സാധാരണ ഒരാളുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ്. എന്നാല്‍ ഈ രോഗിയുടെ triglycerides അളവ് 18,000 mg/dL ആണ്. അതായത് മുപ്പത്തിയാറ് ഇരട്ടി. സാധാരണ ചികിത്സാരീതികള്‍ പരാജയപ്പെട്ടതോടെ 18-19 നൂറ്റാണ്ടുകളില്‍ നടത്തിയിരുന്ന ഒരു പ്രാചീന ചികിത്സ ചെയ്യുകയായിരുന്നു ഡോക്ടര്‍മാര്‍. ശരീരത്തിന് രക്തം വലിച്ചെടുക്കുന്ന ബ്ലെഡ്ഡ്ലേറ്റിങ് എന്ന ചികിത്സാരീതിയായിരുന്നു അത്.

അത്യന്തം അപകടം പിടിച്ച രീതിയാണ് ബ്ലഡ്‌ലെറ്റിങ്. എങ്കിലും മറ്റുവഴികള്‍ ഇല്ലാതെ ഡോക്ടര്‍മാര്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് ലീറ്റര്‍ രക്തം വലിച്ചെടുക്കുകയും അതിനു പകരം രക്തം നല്‍കുകയും ചെയ്തു. അഞ്ച് ദിവസം കൊണ്ട് രോഗിയുടെ ട്രൈഗ്ലിസറൈഡ് ലെവല്‍ കുറഞ്ഞു. രോഗിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: