ആകാശവാണിയിലൂടെ ഏവര്‍ക്കും സുപരിചിത ശബ്ദം ഗോപന്‍ വിടവാങ്ങി

ന്യൂഡല്‍ഹി : 6 മണി ചായയ്ക്കൊപ്പം ആകാശവാണി വാര്‍ത്തകള്‍ കേട്ടുതുടങ്ങിയ മലയാളികള്‍ക് ഇന്നും ഗൃഹാതുരത ഉണര്‍ത്തിയിരുന്ന ശബ്ദം ഇനിയില്ല. ഈ നഗരത്തിനിതു എന്തുപറ്റി ?, ശ്വാസകോശം സ്‌പോഞ്ചുപോലെയാണ് തുടങ്ങി മലയാളികള്‍ക്ക് സുപരിചിതമായ ശബ്ദത്തിനുടമ ഗോപന്‍ അന്തരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും , ഡല്‍ഹി ആകാശവാണിയിലെ മുന്‍ മലയാളം വിഭാഗം മേധാവിയുമായിരുന്നു.

മൂന്ന് പതിറ്റാണ്ടു ആകാശവാണിയില്‍ വാര്‍ത്ത അവതാരകനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പരസ്യങ്ങളില്‍ ഗോപന്റെ ശബ്ദം ഉപയോഗപ്പെടുത്തിയിരുന്നു. പുകയില വിരുദ്ധ പരസ്യങ്ങളിലെ ശബ്ദമാണ് ഗോപന്റേതായി പുതു തലമുറക്ക് ഏറെ പരിചിതം. ഗോപിനാഥന്‍ നായര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്. ഭാര്യ : രാധിക , മകന്‍ പ്രമോദ്

ഡികെ

Share this news

Leave a Reply

%d bloggers like this: