അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത; തണുപ്പേറിയ ആഴ്ച്ചകളാണ് വരാന്‍ പോകുന്നതെന്ന് മെറ്റ് ഐറാന്‍

 

അടുത്ത ആഴ്ച്ചകളില്‍ അയര്‍ലണ്ടില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന ശീതക്കാറ്റ് സൈബീരിയയില്‍ നിന്നും അയര്‍ലണ്ടിന്റെ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ച്ചയായിരിക്കും അടുത്ത ആഴ്ച്ചകളില്‍ വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൂല കാലാസ്ഥമൂലം വൈദ്യൂതി തടസ്സവും ഗതാഗത തടസ്സവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1982 ന് ശേഷം ഉണ്ടാകുന്ന അതിശക്തമായ ശൈത്യമായിരിക്കും വരും ആഴ്ചകളില്‍ അയര്‍ലണ്ടിന്റെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്.

അയര്‍ലണ്ടിലും മിക്ക പ്രദേശങ്ങളിലും ശക്തമായ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വാരാന്ത്യത്തില്‍ അതി ശക്തമായ ശീതക്കാറ്റിന് സാധ്യതയുള്ളതിനാല്‍ മീറ്റ് ഐറാന്‍ യെല്ലോവാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ തന്നെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച ആരംഭിക്കും. കുറഞ്ഞ താപനില വരും ആഴ്ച്ച മുഴുവന്‍ തുടരാനാണ് സാധ്യത.

പ്രതികൂല കാലവസ്ഥമൂലം റോഡില്‍ ഗതാഗതം തടസ്സമുണ്ടാകുമെന്നും റെയില്‍വേ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ വൈദ്യതി മുടങ്ങാനും മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളില്‍ തകരാറ് സംഭവിക്കാനും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ചെവ്വാഴ്ച്ചയോടെ മഞ്ഞ് വീഴ്ച്ച തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്കും വ്യാപിക്കും.

കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും അയര്‍ലണ്ട് മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത് കാരണം യെല്ലോ വാണിംഗ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ പല സ്ഥലങ്ങളിലും റെഡ് വാണിങ് നല്‍കാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ചില കൗണ്ടികളില്‍ 40 cm വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. താപനില മൈനസ് 10 ഡിഗ്രി വരെ താഴാം. മഞ്ഞു വീഴ്ച്ച കനത്തതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിരത്തില്‍ കൂടുതല്‍ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ പറഞ്ഞു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: